25
അതിന്നു ശൂഹ്യനായ ബില്ദാദ് ഉത്തരം പറഞ്ഞതെന്തെന്നാൽ:
ആധിപത്യവും ഭയങ്കരത്വവും അവന്റെ പക്കൽ ഉണ്ടു;
തന്റെ ഉന്നതസ്ഥലങ്ങളിൽ അവൻ സമാധാനം പാലിക്കുന്നു.
അവന്റെ സൈന്യങ്ങൾക്കു സംഖ്യയുണ്ടോ?
അവന്റെ പ്രകാശം ആർക്കു ഉദിക്കാതെയിരിക്കുന്നു?
മർത്യൻ ദൈവസന്നിധിയിൽ എങ്ങനെ നീതിമാനാകും?
സ്ത്രീ പ്രസവിച്ചവൻ എങ്ങനെ നിർമ്മലനാകും?
ചന്ദ്രന്നുപോലും ശോഭയില്ലല്ലോ;
നക്ഷത്രങ്ങളും തൃക്കണ്ണിന്നു ശുദ്ധിയുള്ളവയല്ല.
പിന്നെ പുഴുവായിരിക്കുന്ന മർത്യനും
കൃമിയായിരിക്കുന്ന മനുഷ്യനും എങ്ങനെ?