36
എലീഹൂ പിന്നെയും പറഞ്ഞതെന്തെന്നാൽ:
അല്പം ക്ഷമിക്ക, ഞാൻ അറിയിച്ചുതരാം;
ദൈവത്തിന്നു വേണ്ടി ഇനിയും ചില വാക്കു പറവാനുണ്ടു.
ഞാൻ ദൂരത്തുനിന്നു അറിവു കൊണ്ടുവരും;
എന്റെ സ്രഷ്ടാവിന്നു നീതിയെ ആരോപിക്കും.
എന്റെ വാക്കു ഭോഷ്കല്ല നിശ്ചയം;
അറിവു തികഞ്ഞവൻ നിന്റെ അടുക്കൽ നില്ക്കുന്നു.
ദൈവം ബലവാനെങ്കിലും ആരെയും നിരസിക്കുന്നില്ല;
അവൻ വിവേകശക്തിയിലും ബലവാൻ തന്നേ.
അവൻ ദുഷ്ടന്റെ ജീവനെ രക്ഷിക്കുന്നില്ല;
ദുഃഖിതന്മാർക്കോ അവൻ ന്യായം നടത്തിക്കൊടുക്കുന്നു.
അവൻ നീതിമാന്മാരിൽനിന്നു തന്റെ കടാക്ഷം മാറ്റുന്നില്ല;
രാജാക്കന്മാരോടുകൂടെ അവരെ സിംഹാസനത്തിൽ ഇരുത്തുന്നു;
അവർ എന്നേക്കും ഉയർന്നിരിക്കുന്നു. അവർ ചങ്ങലകളാൽ ബന്ധിക്കപ്പെട്ടു
കഷ്ടതയുടെ പാശങ്ങളാൽ പിടിക്കപ്പെട്ടാൽ
അവൻ അവർക്കു അവരുടെ പ്രവൃത്തിയും
അഹങ്കരിച്ചുപോയ ലംഘനങ്ങളും കാണിച്ചുകൊടുക്കും. 10 അവൻ അവരുടെ ചെവി പ്രബോധനത്തിന്നു തുറക്കുന്നു;
അവർ നീതികേടു വിട്ടുതിരിവാൻ കല്പിക്കുന്നു.
11 അവർ കേട്ടനുസരിച്ചു അവനെ സേവിച്ചാൽ
തങ്ങളുടെ നാളുകളെ ഭാഗ്യത്തിലും
ആണ്ടുകളെ ആനന്ദത്തിലും കഴിച്ചുകൂട്ടും. 12 കേൾക്കുന്നില്ലെങ്കിലോ അവർ വാളാൽ നശിക്കും;
ബുദ്ധിമോശത്താൽ മരിച്ചുപോകും. 13 ദുഷ്ടമാനസന്മാർ കോപം സംഗ്രഹിച്ചുവെക്കുന്നു;
അവൻ അവരെ ബന്ധിക്കുമ്പോൾ അവർ രക്ഷെക്കായി വിളിക്കുന്നില്ല.
14 അവർ യൗവനത്തിൽ തന്നേ മരിച്ചു പോകുന്നു;
അവരുടെ ജീവൻ ദുർന്നടപ്പുകാരുടേതു പോലെ നശിക്കുന്നു.
15 അവൻ അരിഷ്ടനെ അവന്റെ അരിഷ്ടതയാൽ വിടുവിക്കുന്നു;
പീഡയിൽ തന്നേ അവരുടെ ചെവി തുറക്കുന്നു.
16 നിന്നെയും അവൻ കഷ്ടതയുടെ വായിൽ നിന്നു
ഇടുക്കമില്ലാത്ത വിശാലതയിലേക്കു നടത്തുമായിരുന്നു.
നിന്റെ മേശമേൽ സ്വാദുഭോജനം വെക്കുമായിരുന്നു.
17 നീയോ ദുഷ്ടവിധികൊണ്ടു നിറഞ്ഞിരിക്കുന്നു;
വിധിയും നീതിയും നിന്നെ പിടിക്കും.
18 കോപം നിന്നെ പരിഹാസത്തിന്നായി വശീകരിക്കരുതു;
മറുവിലയുടെ വലിപ്പം ഓർത്തു നീ തെറ്റിപ്പോകയുമരുതു.
19 കഷ്ടത്തിൽ അകപ്പെടാതിരിപ്പാൻ നിന്റെ നിലവിളിയും
ശക്തിയേറിയ പരിശ്രമങ്ങൾ ഒക്കെയും മതിയാകുമോ?
20 ജാതികൾ തങ്ങളുടെ സ്ഥലത്തുവെച്ചു
മുടിഞ്ഞുപോകുന്ന രാത്രിയെ നീ കാംക്ഷിക്കരുതു.
21 സൂക്ഷിച്ചുകൊൾക; നീതികേടിലേക്കു തിരിയരുതു;
അതല്ലോ നീ അരിഷ്ടതയെക്കാൾ ഇച്ഛിക്കുന്നതു.
22 ദൈവം തന്റെ ശക്തിയാൽ ഉന്നതമായി പ്രവർത്തിക്കുന്നു;
അവന്നു തുല്യനായ ഉപദേശകൻ ആരുള്ളു?
23 അവനോടു അവന്റെ വഴിയെ കല്പിച്ചതാർ?
നീ നീതികേടു ചെയ്തു എന്നു അവനോടു ആർക്കു പറയാം?
24 അവന്റെ പ്രവൃത്തിയെ മഹിമപ്പെടുത്തുവാൻ നീ ഓർത്തുകൊൾക;
അതിനെക്കുറിച്ചല്ലോ മനുഷ്യർ പാടിയിരിക്കുന്നതു.
25 മനുഷ്യരൊക്കെയും അതു കണ്ടു രസിക്കുന്നു;
ദൂരത്തുനിന്നു മർത്യൻ അതിനെ സൂക്ഷിച്ചുനോക്കുന്നു.
26 നമുക്കു അറിഞ്ഞുകൂടാതവണ്ണം ദൈവം അത്യുന്നതൻ;
അവന്റെ ആണ്ടുകളുടെ സംഖ്യ ആരാഞ്ഞുകൂടാത്തതു.
27 അവൻ നീർത്തുള്ളികളെ ആകർഷിക്കുന്നു;
അവന്റെ ആവിയാൽ അവ മഴയായി പെയ്യുന്നു.
28 മേഘങ്ങൾ അവയെ ചൊരിയുന്നു;
മനുഷ്യരുടെമേൽ ധാരാളമായി പൊഴിക്കുന്നു.
29 ആർക്കെങ്കിലും മേഘങ്ങളുടെ വിരിവുകളെയും
അവന്റെ കൂടാരത്തിന്റെ മുഴക്കത്തെയും ഗ്രഹിക്കാമോ?
30 അവൻ തന്റെ ചുറ്റും പ്രകാശം വിരിക്കുന്നു;
സമുദ്രത്തിന്റെ അടിയെ മൂടുന്നു.
31 ഇവയാൽ അവൻ ജാതികളെ ന്യായം വിധിക്കുന്നു;
ആഹാരവും ധാരാളമായി കൊടുക്കുന്നു.
32 അവൻ മിന്നൽകൊണ്ടു തൃക്കൈ നിറെക്കുന്നു;
പ്രതിയോഗിയുടെ നേരെ അതിനെ നിയോഗിക്കുന്നു.
33 അതിന്റെ മുഴക്കം അവനെയും
കന്നുകാലികൾ എഴുന്നെള്ളുന്നവനെയും കുറിച്ചു അറിവുതരുന്നു.