114
+യിസ്രായേൽ മിസ്രയീമിൽനിന്നും
യാക്കോബിൻഗൃഹം അന്യഭാഷയുള്ള ജാതിയുടെ ഇടയിൽനിന്നും പുറപ്പെട്ടപ്പോൾ
യെഹൂദാ അവന്റെ വിശുദ്ധമന്ദിരവും
യിസ്രായേൽ അവന്റെ ആധിപത്യവുമായി തീർന്നു.
+സമുദ്രം കണ്ടു ഓടി; യോർദ്ദാൻ പിൻവാങ്ങിപ്പോയി.
പർവ്വതങ്ങൾ മുട്ടാടുകളെപ്പോലെയും
കുന്നുകൾ കുഞ്ഞാടുകളെപ്പോലെയും തുള്ളി.
സമുദ്രമേ, നീ ഓടുന്നതെന്തു?
യോർദ്ദാനേ, നീ പിൻവാങ്ങുന്നതെന്തു?
പർവ്വതങ്ങളേ; നിങ്ങൾ മുട്ടാടുകളെപ്പോലെയും
കുന്നുകളേ, നിങ്ങൾ കുഞ്ഞാടുകളെപ്പോലെയും തുള്ളുന്നതു എന്തു.
ഭൂമിയേ, നീ കർത്താവിന്റെ സന്നിധിയിൽ,
യാക്കോബിൻ ദൈവത്തിന്റെ സന്നിധിയിൽ വിറെക്ക.
+അവൻ പാറയെ ജലതടാകവും
തീക്കല്ലിനെ നീരുറവും ആക്കിയിരിക്കുന്നു.
+ 114:1 പുറപ്പാടു 12:51 + 114:3 പുറപ്പാടു 14:21; യോശുവ 3:16 + 114:8 പുറപ്പാടു 17:1-7; സംഖ്യാപുസ്തകം 20:2-13