2
+ജാതികൾ കലഹിക്കുന്നതും
വംശങ്ങൾ വ്യർത്ഥമായതു നിരൂപിക്കുന്നതും എന്തു?
യഹോവെക്കും അവന്റെ അഭിഷിക്തന്നും വിരോധമായി
ഭൂമിയിലെ രാജാക്കന്മാർ എഴുന്നേല്ക്കുകയും
അധിപതികൾ തമ്മിൽ ആലോചിക്കയും ചെയ്യുന്നതു:
നാം അവരുടെ കെട്ടുകളെ പൊട്ടിച്ചു
അവരുടെ കയറുകളെ എറിഞ്ഞുകളക.
സ്വർഗ്ഗത്തിൽ വസിക്കുന്നവൻ ചിരിക്കുന്നു;
കർത്താവു അവരെ പരിഹസിക്കുന്നു.
അന്നു അവൻ കോപത്തോടെ അവരോടു അരുളിച്ചെയ്യും;
ക്രോധത്തോടെ അവരെ ഭ്രമിപ്പിക്കും.
എന്റെ വിശുദ്ധപർവ്വതമായ സീയോനിൽ
ഞാൻ എന്റെ രാജാവിനെ വാഴിച്ചിരിക്കുന്നു.
+ഞാൻ ഒരു നിർണ്ണയം പ്രസ്താവിക്കുന്നു:
യഹോവ എന്നോടു അരുളിച്ചെയ്തതു:
നീ എന്റെ പുത്രൻ; ഇന്നു ഞാൻ നിന്നെ ജനിപ്പിച്ചിരിക്കുന്നു.
എന്നോടു ചോദിച്ചുകൊൾക;
ഞാൻ നിനക്കു ജാതികളെ അവകാശമായും
ഭൂമിയുടെ അറ്റങ്ങളെ കൈവശമായും തരും;
+ഇരിമ്പുകോൽകൊണ്ടു നീ അവരെ തകർക്കും;
കുശവന്റെ പാത്രംപോലെ അവരെ ഉടെക്കും.
10 ആകയാൽ രാജാക്കന്മാരേ, ബുദ്ധി പഠിപ്പിൻ;
ഭൂമിയിലെ ന്യായാധിപന്മാരേ, ഉപദേശം കൈക്കൊൾവിൻ.
11 ഭയത്തോടെ യഹോവയെ സേവിപ്പിൻ;
വിറയലോടെ ഘോഷിച്ചുല്ലസിപ്പിൻ.
12 അവൻ കോപിച്ചിട്ടു നിങ്ങൾ വഴിയിൽവെച്ചു
നശിക്കാതിരിപ്പാൻ പുത്രനെ ചുംബിപ്പിൻ.
അവന്റെ കോപം ക്ഷണത്തിൽ ജ്വലിക്കും;
അവനെ ശരണം പ്രാപിക്കുന്നവരൊക്കെയും ഭാഗ്യവാന്മാർ.
+ 2:1 അപ്പൊ. പ്രവൃത്തികൾ 4:25,26 + 2:7 അപ്പൊ. പ്രവൃത്തികൾ 13:33; എബ്രായർ 1:5; 5:5 + 2:9 വെളിപ്പാടു 2:26,27; 12:5; 19:15