22
അതിന് തേമാന്യനായ എലീഫസ് ഉത്തരം പറഞ്ഞത്:
“മനുഷ്യൻ ദൈവത്തിന് ഉപകാരമായിവരുമോ?
ജ്ഞാനിയായവൻ തനിക്ക് തന്നേ ഉപകരിക്കുകയുള്ളൂ.
നീ നീതിമാനായാൽ സർവ്വശക്തന് പ്രയോജനമുണ്ടോ?
നീ നിഷ്കളങ്കനായി നടക്കുന്നതിനാൽ ദൈവത്തിന് ലാഭമുണ്ടോ?
നിന്റെ ഭക്തിനിമിത്തമോ ദൈവം നിന്നെ ശാസിക്കുകയും
നിന്നെ ന്യായവിസ്താരത്തിൽ വരുത്തുകയും ചെയ്യുന്നത്?
നിന്റെ ദുഷ്ടത വലിയതല്ലയോ?
നിന്റെ അകൃത്യങ്ങൾക്ക് അന്തവുമില്ല.
നിന്റെ സഹോദരനോട് നീ വെറുതെ പണയം വാങ്ങി,
നഗ്നന്മാരുടെ വസ്ത്രം ഉരിഞ്ഞെടുത്തിരിക്കുന്നു.
ക്ഷീണിച്ചവന് നീ വെള്ളം കൊടുത്തില്ല;
വിശന്നവന് നീ ആഹാരം മുടക്കിക്കളഞ്ഞു.
ബലവാനായവന് ദേശം കൈവശമായി,
മാന്യനായവൻ അതിൽ പാർത്തു. വിധവമാരെ നീ വെറുങ്കയ്യായി അയച്ചു;
അനാഥന്മാരുടെ കൈകൾ നീ ഒടിച്ചുകളഞ്ഞു. 10 അതുകൊണ്ട് നിന്റെ ചുറ്റും കെണികൾ ഇരിക്കുന്നു; പെട്ടെന്ന് ഭയം നിന്നെ ഭ്രമിപ്പിക്കുന്നു.
11 അല്ല, നീ അന്ധകാരത്തെയും
നിന്നെ മൂടുന്ന പെരുവെള്ളത്തെയും കണുന്നില്ലയോ?
12 ദൈവം സ്വർഗ്ഗോന്നതത്തിൽ ഇല്ലയോ?
നക്ഷത്രങ്ങൾ എത്ര ഉയർന്നിരിക്കുന്നു എന്നു നോക്കുക.
13 എന്നാൽ നീ: ‘ദൈവം എന്തറിയുന്നു?
കൂരിരുട്ടിൽ അവിടുന്ന് ന്യായംവിധിക്കുമോ?
14 നമ്മെ കാണാത്തവിധം മേഘങ്ങൾ അവിടുത്തേക്ക് മറ ആയിരിക്കുന്നു;
ആകാശവിതാനത്തിൽ അവിടുന്ന് സഞ്ചരിക്കുന്നു’ എന്നു പറയുന്നു.
15 ദുഷ്ടമനുഷ്യർ നടന്നിരിക്കുന്ന
പഴയ വഴി നീ പ്രമാണിക്കുമോ?
16 കാലം തികയും മുമ്പെ അവർ പിടിപെട്ടുപോയി;
അവരുടെ അടിസ്ഥാനം നദിപോലെ ഒഴുകിപ്പോയി.
17 അവർ ദൈവത്തോട്: ‘ഞങ്ങളെ വിട്ടുപോകുക;
സർവ്വശക്തൻ ഞങ്ങളോട് എന്ത് ചെയ്യും’ എന്നു പറഞ്ഞു.
18 അവിടുന്ന് അവരുടെ വീടുകളെ നന്മകൊണ്ട് നിറച്ചു;
ദുഷ്ടന്മാരുടെ ആലോചന എന്നോട് അകന്നിരിക്കുന്നു.
19 നീതിമാന്മാർ അവരുടെ നാശം കണ്ട് സന്തോഷിക്കുന്നു;
കുറ്റമില്ലാത്തവൻ അവരെ പരിഹസിച്ചു:
20 ‘ഞങ്ങളുടെ എതിരാളികൾ മുടിഞ്ഞുപോയി;
അവരുടെ ശേഷിപ്പെല്ലാം തീയ്ക്കിരയായി’ എന്നു പറയുന്നു. 21 നീ ദൈവത്തോട് രമ്യതപ്പെട്ട് സമാധാനമായിരിക്കുക;
എന്നാൽ നിനക്ക് നന്മവരും.
22 അവിടുത്തെ വായിൽനിന്ന് ഉപദേശം കൈക്കൊൾക;
ദൈവത്തിന്റെ വചനങ്ങളെ നിന്റെ ഹൃദയത്തിൽ സംഗ്രഹിക്കുക.
23 സർവ്വശക്തനിലേക്ക് തിരിഞ്ഞാൽ നീ അഭിവൃദ്ധിപ്രാപിക്കും;
നീതികേട് നിന്റെ കൂടാരങ്ങളിൽനിന്ന് അകറ്റിക്കളയും.
24 നിന്റെ പൊന്ന് പൊടിയിലും
ഓഫീർതങ്കം തോട്ടിലെ കല്ലിനിടയിലും ഇട്ടുകളയുക.
25 അപ്പോൾ സർവ്വശക്തൻ നിനക്ക് പൊന്നും
വിലയേറിയ വെള്ളിയും ആയിരിക്കും.
26 അന്ന് നീ സർവ്വശക്തനിൽ ആനന്ദിക്കും;
ദൈവത്തിങ്കലേക്ക് നിന്റെ മുഖം ഉയർത്തും.
27 നീ ദൈവത്തോട് പ്രാർത്ഥിക്കും; അവിടുന്ന് നിന്റെ പ്രാർത്ഥന കേൾക്കും;
നീ നിന്റെ നേർച്ചകൾ കഴിക്കും.
28 നീ ഒരു കാര്യം നിരൂപിക്കും; അത് നിനക്ക് സാധിക്കും;
നിന്റെ വഴികളിൽ വെളിച്ചം പ്രകാശിക്കും.
29 ദൈവം അഹംഭാവികളെ താഴ്ത്തുന്നു.
താഴ്മയുള്ളവനെ അവിടുന്ന് രക്ഷിക്കും.
30 നിർദ്ദോഷിയല്ലാത്തവനെപ്പോലും അവിടുന്ന് വിടുവിക്കും;
നിന്റെ കൈകളുടെ വെടിപ്പിനാൽ അവൻ വിടുവിക്കപ്പെടും.