27
 1 ഇയ്യോബ് തുടർന്ന് പറഞ്ഞത്:   
 2 “എന്റെ ന്യായം നീക്കിക്കളഞ്ഞ ദൈവത്താണ,  
എനിക്ക് മനോവ്യസനം വരുത്തിയ സർവ്വശക്തനാണ -   
 3 എന്റെ പ്രാണൻ മുഴുവനും എന്നിലും  
ദൈവത്തിന്റെ ശ്വാസം എന്റെ മൂക്കിലും ഉണ്ടല്ലോ -   
 4 എന്റെ അധരം നീതികേട് സംസാരിക്കുകയില്ല;  
എന്റെ നാവ് വ്യാജം ഉച്ചരിക്കുകയുമില്ല.   
 5 നിങ്ങളുടെ വാദം ഞാൻ ഒരുനാളും സമ്മതിക്കുകയില്ല;  
മരിക്കുവോളം എന്റെ നിഷ്കളങ്കത്വം ഉപേക്ഷിക്കുകയുമില്ല.   
 6 എന്റെ നീതി ഞാൻ വിടാതെ മുറുകെ പിടിക്കുന്നു;  
എന്റെ ഹൃദയം എന്റെ ആയുസ്സിന്റെ ഒരു ദിവസത്തെക്കുറിച്ചും ആക്ഷേപിക്കുന്നില്ല.   
 7 “എന്റെ ശത്രു ദുഷ്ടനെപ്പോലെയും  
എന്റെ എതിരാളി നീതികെട്ടവനെപ്പോലെയും ആകട്ടെ.   
 8 ദൈവം വഷളനെ ഛേദിച്ച് അവൻ്റെ പ്രാണനെ എടുത്തുകളഞ്ഞാൽ  
അവന് എന്ത് പ്രത്യാശ ശേഷിപ്പുള്ളു?   
 9 അവനു കഷ്ടത വരുമ്പോൾ  
ദൈവം അവന്റെ നിലവിളി കേൾക്കുമോ?   
 10 അവൻ സർവ്വശക്തനിൽ ആനന്ദിക്കുമോ?  
എല്ലാക്കാലത്തും ദൈവത്തെ വിളിച്ചപേക്ഷിക്കുമോ?   
 11 ദൈവത്തിന്റെ ശക്തിയെക്കുറിച്ച് ഞാൻ നിങ്ങളെ ഉപദേശിക്കും;  
സർവ്വശക്തന്‍റെ ഉദ്ദേശ്യം ഞാൻ മറച്ചുവയ്ക്കുകയില്ല.   
 12 നിങ്ങൾ എല്ലാവരും അത് കണ്ടിരിക്കുന്നു;  
നിങ്ങൾ വ്യർത്ഥബുദ്ധികളായിരിക്കുന്നതെന്ത്?   
 13 “ഇത് ദുർജ്ജനത്തിന് ദൈവത്തിന്റെ പക്കലുള്ള ഓഹരിയും  
നിഷ്ഠൂരന്മാർ സർവ്വശക്തനിൽനിന്ന് പ്രാപിക്കുന്ന അവകാശവും തന്നെ.   
 14 അവന്റെ മക്കൾ പെരുകിയാൽ അത് വാളിനായിട്ടത്രേ;  
അവന്റെ സന്തതി അപ്പം തിന്ന് തൃപ്തരാകുകയില്ല.   
 15 അവശേഷിച്ചവർ മഹാമാരിയ്ക്ക് ഇര ആകും;  
അവരുടെ വിധവമാർ*അവരുടെ വിധവമാർ അവന്റെ വിധവമാർ വിലപിക്കുകയുമില്ല.   
 16 “അവൻ പൊടിപോലെ വെള്ളി സ്വരൂപിച്ചാലും  
മണ്ണുപോലെ വസ്ത്രം സമ്പാദിച്ചാലും   
 17 അവൻ സമ്പാദിച്ചു എന്നേയുള്ളു; നീതിമാൻ അത് ഉടുക്കും;  
കുറ്റമില്ലാത്തവൻ വെള്ളി പങ്കിടും.   
 18 ചിലന്തിയെപ്പോലെ അവൻ വീടുപണിയുന്നു;  
കാവല്ക്കാരൻ മാടം കെട്ടുന്നതുപോലെ തന്നെ.   
 19 അവൻ ധനവാനായി കിടക്കുന്നു; പിന്നെ അങ്ങനെ ചെയ്യുകയില്ല;  
അവൻ കണ്ണ് തുറക്കുന്നു; അപ്പോൾ എല്ലാം ഇല്ലാതെയായിരിക്കും.   
 20 വെള്ളംപോലെ ഭയം അവനെ പിടിക്കുന്നു;  
രാത്രിയിൽ കൊടുങ്കാറ്റ് അവനെ കവർന്ന് കൊണ്ടുപോകുന്നു.   
 21 കിഴക്കൻകാറ്റ് അവനെ പിടിച്ചിട്ട് അവൻ ഇല്ലാതെയാകുന്നു;  
അവന്റെ സ്ഥലത്തുനിന്ന് അത് അവനെ പാറ്റിക്കളയുന്നു.   
 22 ആ കാറ്റ്†ആ കാറ്റ് ദൈവം നിർത്താതെ അവനെ എറിയുന്നു;  
അവിടുത്തെ കയ്യിൽനിന്ന് ചാടിപ്പോകുവാൻ അവൻ നോക്കുന്നു.   
 23 മനുഷ്യർ അവന്റെനേരെ കൈകൊട്ടും:  
അവന്റെ സ്ഥലത്തുനിന്ന് അവനെ വിരട്ടി പുറത്താക്കും.