78
ആസാഫിന്റെ ഒരു ധ്യാനം.
എന്റെ ജനമേ, എന്റെ ഉപദേശം ശ്രദ്ധിക്കുവിൻ;
എന്റെ വായിലെ മൊഴികൾക്ക് നിങ്ങളുടെ ചെവി ചായിക്കുവിൻ.
ഞാൻ ഉപമ പ്രസ്താവിക്കുവാൻ വായ് തുറക്കും;
പുരാതനകടങ്കഥകളെ ഞാൻ പറയും.
നാം അവയെ കേട്ടറിഞ്ഞിരിക്കുന്നു;
നമ്മുടെ പിതാക്കന്മാർ നമ്മളോട് പറഞ്ഞിരിക്കുന്നു.
നാം നമ്മുടെ മക്കളോട് അവയെ മറച്ചുവയ്ക്കാതെ
വരുവാനുള്ള തലമുറയോട് യഹോവയുടെ സ്തുതിയും ബലവും
കർത്താവ് ചെയ്ത അത്ഭുതപ്രവൃത്തികളും വിവരിച്ചുപറയും.
ദൈവം യാക്കോബിൽ ഒരു സാക്ഷ്യം സ്ഥാപിച്ചു;
യിസ്രായേലിൽ ഒരു ന്യായപ്രമാണം നിയമിച്ചു;
അവയെ അവരുടെ മക്കളെ അറിയിക്കുവാൻ നമ്മുടെ പിതാക്കന്മാരോട് കല്പിച്ചു.
വരുവാനുള്ള തലമുറ, ജനിക്കുവാനിരിക്കുന്ന മക്കൾതന്നെ,
അവയെ ഗ്രഹിക്കുകയും എഴുന്നേറ്റ് തങ്ങളുടെ മക്കളോട് അറിയിക്കുകയും ചെയ്യും.
അവർ അവരുടെ ആശ്രയം ദൈവത്തിൽ വയ്ക്കുകയും
അവിടുത്തെ പ്രവൃത്തികളെ മറന്നുകളയാതെ
അവിടുത്തെ കല്പനകൾ പ്രമാണിച്ചു നടക്കുകയും
അവരുടെ പിതാക്കന്മാരെപോലെ
ശാഠ്യവും മത്സരവും ഉള്ള തലമുറയായി
ഹൃദയത്തെ സ്ഥിരമാക്കാതെ,
ദൈവത്തോട് അവിശ്വസ്തമനസ്സുള്ള ഒരു തലമുറയായി തീരാതിരിക്കുകയും ചെയ്യേണ്ടതിന് തന്നെ.
ആയുധം ധരിച്ച വില്ലാളികളായ എഫ്രയീമ്യർ
യുദ്ധദിവസത്തിൽ പിന്തിരിഞ്ഞുപോയി.
10 അവർ ദൈവത്തിന്റെ നിയമം പ്രമാണിച്ചില്ല;
കർത്താവിന്റെ ന്യായപ്രമാണം ഉപേക്ഷിച്ചു നടന്നു.
11 അവർ ദൈവത്തിന്റെ പ്രവൃത്തികളും
അവരെ കാണിച്ച അത്ഭുതങ്ങളും മറന്നുകളഞ്ഞു.
12 കർത്താവ് ഈജിപ്റ്റ് ദേശത്ത്, സോവാൻ വയലിൽവച്ച്
അവരുടെ പൂര്‍വ്വ പിതാക്കന്മാരുടെ കൺമുമ്പിൽ, അത്ഭുതം പ്രവർത്തിച്ചു.
13 ദൈവം സമുദ്രത്തെ വിഭാഗിച്ച്, അതിൽകൂടി അവരെ കടത്തി;
കർത്താവ് വെള്ളത്തെ ചിറപോലെ നില്‍ക്കുമാറാക്കി.
14 പകൽ സമയത്ത് അവിടുന്ന് മേഘംകൊണ്ടും
രാത്രിമുഴുവനും അഗ്നിപ്രകാശംകൊണ്ടും അവരെ നടത്തി.
15 ദൈവം മരുഭൂമിയിൽ പാറകളെ പിളർന്നു
ആഴികളാൽ എന്നപോലെ അവർക്ക് ധാരാളം കുടിക്കുവാൻ കൊടുത്തു.
16 പാറയിൽനിന്ന് അവിടുന്ന് അരുവികളെ പുറപ്പെടുവിച്ചു;
വെള്ളം നദികളെപ്പോലെ ഒഴുകുമാറാക്കി.
17 എങ്കിലും അവർ കർത്താവിനോട് പാപംചെയ്തു;
അത്യുന്നതനോട് മരുഭൂമിയിൽവച്ച് മത്സരിച്ചുകൊണ്ടിരുന്നു.
18 അവർ കൊതിക്കുന്ന ഭക്ഷണം ചോദിച്ചു കൊണ്ട്
അവർ ഹൃദയത്തിൽ ദൈവത്തെ പരീക്ഷിച്ചു.
19 അവർ ദൈവത്തിനു വിരോധമായി സംസാരിച്ചു:
“മരുഭൂമിയിൽ മേശ ഒരുക്കുവാൻ ദൈവത്തിനു കഴിയുമോ?”
20 ദൈവം പാറയെ അടിച്ചു, വെള്ളം പുറപ്പെട്ടു,
തോടുകളും കവിഞ്ഞൊഴുകി, സത്യം;
“എന്നാൽ അപ്പംകൂടി തരുവാൻ ദൈവത്തിന് കഴിയുമോ?
തന്റെ ജനത്തിന് ദൈവം മാംസം വരുത്തി കൊടുക്കുമോ?” എന്ന് പറഞ്ഞു.
21 ആകയാൽ യഹോവ അത് കേട്ട് കോപിച്ചു;
യാക്കോബിന്റെ നേരെ തീ ജ്വലിച്ചു;
യിസ്രായേലിന്റെ നേരെ കോപവും പൊങ്ങി.
22 അവർ ദൈവത്തിൽ വിശ്വസിക്കുകയും
കർത്താവിന്റെ രക്ഷയിൽ ആശ്രയിക്കുകയും ചെയ്യായ്കയാൽ തന്നെ.
23 അവിടുന്ന് മീതെ മേഘങ്ങളോടു കല്പിച്ചു;
ആകാശത്തിന്റെ വാതിലുകളെ തുറന്നു.
24 അവർക്ക് തിന്നുവാൻ മന്ന വർഷിപ്പിച്ചു;
സ്വർഗ്ഗീയധാന്യം അവർക്ക് കൊടുത്തു.
25 മനുഷ്യർ ദൂതന്മാരുടെ അപ്പം തിന്നു;
കർത്താവ് അവർക്ക് തൃപ്തിയാകുംവണ്ണം ആഹാരം അയച്ചു.
26 ദൈവം ആകാശത്തിൽ കിഴക്കൻകാറ്റ് അടിപ്പിച്ചു;
തന്റെ ശക്തിയാൽ കിഴക്കൻ കാറ്റുവരുത്തി.
27 ദൈവം അവർക്ക് പൊടിപോലെ മാംസത്തെയും
കടൽപുറത്തെ മണൽപോലെ പക്ഷികളെയും വർഷിപ്പിച്ചു;
28 അവരുടെ പാളയത്തിന്റെ നടുവിലും പാർപ്പിടങ്ങളുടെ ചുറ്റിലും അവയെ പൊഴിച്ചു.
29 അങ്ങനെ അവർ തിന്ന് തൃപ്തരായി.
അവർ ആഗ്രഹിച്ചത് അവിടുന്ന് അവർക്ക് കൊടുത്തു.
30 അവരുടെ കൊതിക്കു മതിവന്നില്ല;
ഭക്ഷണം അവരുടെ വായിൽ ഇരിക്കുമ്പോൾ തന്നെ,
31 ദൈവത്തിന്റെ കോപം അവരുടെ മേൽ വന്നു;
അവരുടെ അതിശക്തന്മാരിൽ ചിലരെ കൊന്നു
യിസ്രായേലിലെ യൗവനക്കാരെ സംഹരിച്ചു.
32 ഇതെല്ലാമായിട്ടും അവർ പിന്നെയും പാപംചെയ്തു;
ദൈവത്തിന്റെ അത്ഭുതപ്രവൃത്തികളെ വിശ്വസിച്ചതുമില്ല.
33 അതുകൊണ്ട് ദൈവം അവരുടെ നാളുകളെ ശ്വാസം പോലെയും
അവരുടെ സംവത്സരങ്ങളെ അതിവേഗത്തിലും കഴിയുമാറാക്കി.
34 ദൈവം അവരെ കൊല്ലുമ്പോൾ അവർ ദൈവത്തെ അന്വേഷിക്കും;
അവർ തിരിഞ്ഞ് ജാഗ്രതയോടെ ദൈവത്തെ തിരയും.
35 ദൈവം അവരുടെ പാറ എന്നും
അത്യുന്നതനായ ദൈവം അവരുടെ വീണ്ടെടുപ്പുകാരൻ എന്നും അവർ ഓർക്കും.
36 എങ്കിലും അവർ വായ്കൊണ്ട് ദൈവത്തോട് കപടം സംസാരിക്കും
നാവുകൊണ്ട് ദൈവത്തോട് ഭോഷ്ക് പറയും.
37 അവരുടെ ഹൃദയം ദൈവത്തിൽ സ്ഥിരമായിരുന്നില്ല;
കർത്താവിന്റെ നിയമത്തോട് അവർ വിശ്വസ്തത കാണിച്ചതുമില്ല.
38 എങ്കിലും ദൈവം കരുണയുള്ളവനാകുകകൊണ്ട്
അവരെ നശിപ്പിക്കാതെ അവരുടെ അകൃത്യം ക്ഷമിച്ചു;
തന്റെ ക്രോധം മുഴുവനും ജ്വലിപ്പിക്കാതെ
തന്റെ കോപം പലപ്പോഴും അടക്കിക്കളഞ്ഞു.
39 അവർ കേവലം ജഡം അത്രേ എന്നും
മടങ്ങിവരാതെ കടന്നുപോകുന്ന കാറ്റുപോലെ എന്നും കർത്താവ് ഓർത്തു.
40 മരുഭൂമിയിൽ അവർ എത്ര തവണ ദൈവത്തോട് മത്സരിച്ചു!
ശൂന്യദേശത്ത് എത്ര പ്രാവശ്യം ദൈവത്തെ ദുഃഖിപ്പിച്ചു!
41 അവർ വീണ്ടുംവീണ്ടും ദൈവത്തെ പരീക്ഷിച്ചു;
യിസ്രായേലിന്റെ പരിശുദ്ധനെ ദൈവത്തെ മുഷിപ്പിച്ചു.
42 ഈജിപ്റ്റിൽ അടയാളങ്ങളും
സോവാൻവയലിൽ അത്ഭുതങ്ങളും ചെയ്ത അവിടുത്തെ കയ്യും
43 കർത്താവ് ശത്രുവിന്റെ കയ്യിൽനിന്ന്
അവരെ വിടുവിച്ച ദിവസവും അവർ ഓർമ്മിച്ചില്ല.
44 ദൈവം അവരുടെ നദികളെയും തോടുകളെയും
അവർക്ക് കുടിക്കുവാൻ കഴിയാത്തവിധം രക്തമാക്കിത്തീർത്തു.
45 ദൈവം അവരുടെ ഇടയിൽ ഈച്ചയെ അയച്ചു;
അവ അവരെ അരിച്ചുകളഞ്ഞു: തവളയെയും അയച്ചു അവ അവർക്ക് നാശം ചെയ്തു.
46 അവരുടെ വിള അവിടുന്ന് തുള്ളനും
അവരുടെ പ്രയത്നം വെട്ടുക്കിളിക്കും കൊടുത്തു.
47 ദൈവം അവരുടെ മുന്തിരിവള്ളികളെ കന്മഴകൊണ്ടും
അവരുടെ കാട്ടത്തിവൃക്ഷങ്ങളെ ആലിപ്പഴം കൊണ്ടും നശിപ്പിച്ചു.
48 ദൈവം അവരുടെ കന്നുകാലികളെ കന്മഴക്കും
അവരുടെ ആട്ടിൻകൂട്ടങ്ങളെ ഇടിത്തീയ്ക്കും ഏല്പിച്ചു.
49 ദൈവം അവരുടെ ഇടയിൽ തന്റെ കോപാഗ്നിയും
ക്രോധവും രോഷവും കഷ്ടവും അയച്ചു;
അനർത്ഥദൂതന്മാരുടെ ഒരു ഗണത്തെ തന്നെ.
50 ദൈവം തന്റെ കോപത്തിന് ഒരു പാത ഒരുക്കി,
അവരുടെ പ്രാണനെ മരണത്തിൽനിന്നു വിടുവിക്കാതെ
അവരുടെ ജീവനെ മഹാവ്യാധിക്ക് ഏല്പിച്ചുകളഞ്ഞു.
51 ദൈവം ഈജിപ്റ്റിലെ എല്ലാ കടിഞ്ഞൂലിനെയും
ഹാമിന്റെ* ഹാമിന്റെ ഹാം-ഈജിപ്തിനെ പൊതുവേ വിളിക്കുന്ന പേരാണ് ഹാം. സങ്കീ 105:23, 27; 106:22 നോക്കുക. നോഹയുടെ പുത്രന്മാരിലൊരുവനായ ഹാമിനെ ഈജിപ്ത്കാരുടെ പൂര്‍വ്വപിതാവായി വിളിക്കപ്പെടുന്നു. ഉല്‍പ്പത്തി 10:6 നോക്കുക കൂടാരങ്ങളിലുള്ളവരുടെ വീര്യത്തിന്റെ ആദ്യഫലത്തെയും സംഹരിച്ചു.
52 എന്നാൽ തന്റെ ജനത്തെ ദൈവം ആടുകളെപ്പോലെ പുറപ്പെടുവിച്ചു;
മരുഭൂമിയിൽ ആട്ടിൻകൂട്ടത്തെപ്പോലെ അവരെ നടത്തി.
53 ദൈവം അവരെ നിർഭയമായി നടത്തുകയാൽ അവർക്ക് ഭയമുണ്ടായില്ല;
അവരുടെ ശത്രുക്കളെ സമുദ്രം മൂടിക്കളഞ്ഞു.
54 ദൈവം അവരെ തന്റെ വിശുദ്ധദേശത്തിലേക്കും
തന്റെ വലങ്കൈ സമ്പാദിച്ച ഈ പർവ്വതത്തിലേക്കും കൊണ്ടുവന്നു.
55 അവരുടെ മുമ്പിൽനിന്നു ദൈവം ജനതകളെ നീക്കിക്കളഞ്ഞു;
ചരടുകൊണ്ട് അളന്ന് അവർക്ക് അവകാശം പകുത്തുകൊടുത്തു;
യിസ്രായേലിന്റെ ഗോത്രങ്ങളെ അവരവരുടെ കൂടാരങ്ങളിൽ താമസിപ്പിച്ചു.
56 എങ്കിലും അവർ അത്യുന്നതനായ ദൈവത്തെ പരീക്ഷിച്ച് മത്സരിച്ചു;
അവിടുത്തെ സാക്ഷ്യങ്ങൾ പ്രമാണിച്ചതുമില്ല.
57 അവർ അവരുടെ പൂര്‍വ്വ പിതാക്കന്മാരെപ്പോലെ പിന്തിരിഞ്ഞ് ദ്രോഹം ചെയ്തു;
വഞ്ചനയുള്ള വില്ലുപോലെ അവർ മാറിക്കളഞ്ഞു.
58 അവർ അവരുടെ പൂജാഗിരികളെക്കൊണ്ട് ദൈവത്തെ കോപിപ്പിച്ചു;
വിഗ്രഹങ്ങളെക്കൊണ്ട് കർത്താവിന് തീക്ഷ്ണത ജനിപ്പിച്ചു.
59 ദൈവം അത് കേട്ട് ക്രുദ്ധിച്ചു; യിസ്രായേലിനെ ഏറ്റവും വെറുത്തു.
60 അതുകൊണ്ട് ദൈവം ശീലോവിലെ ശീലോവിലെ എഫ്രയീം ഗോത്രത്തിന്റെ അധീനതയിലുള്ള പ്രദേശത്തെ ഒരു പട്ടണമായിരുന്നു ശീലോവ്. യെരുശലേമിന് 32 കിലോമീറ്റര്‍ വടക്കായി ഇത് സ്ഥിതിചെയ്യുന്നു. ഇവിടെയാണ്‌ യിസ്രായേലിന്റെ പുരാതന ചരിത്രത്തിലെ നിയമപെട്ടകം സൂക്ഷിച്ചിരുന്നത്. യോശുവ 18:1, 1ശമുവേല്‍ 1:3 നോക്കുക. തിരുനിവാസവും
താൻ മനുഷ്യരുടെ ഇടയിൽ അടിച്ചിരുന്ന നിവാസവും നിവാസവും കൂടാരവും ഉപേക്ഷിച്ചു.
61 തന്റെ ബലത്തെ പ്രവാസത്തിലും
തന്റെ നിയമ പെട്ടകത്തെ ശത്രുവിന്റെ കയ്യിലും ഏല്പിച്ചുകൊടുക്കുകയും മാനഹീനനാക്കുകയും ചെയ്തു.
62 ദൈവം തന്റെ അവകാശത്തോട് കോപിച്ചു;
തന്റെ ജനത്തെ വാളിന് വിട്ടുകൊടുത്തു.
63 അവരുടെ യൗവനക്കാർ തീയ്ക്ക് ഇരയായിത്തീർന്നു;
അവരുടെ കന്യകമാർക്ക് വിവാഹഗീതം ഉണ്ടായതുമില്ല.
64 അവരുടെ പുരോഹിതന്മാർ വാൾകൊണ്ടു വീണു;
അവരുടെ വിധവമാർ വിലാപം കഴിച്ചതുമില്ല.
65 അപ്പോൾ കർത്താവ് ഉറക്കത്തിൽനിന്ന് ഉണർന്നുവരുന്നവനെപ്പോലെയും
വീഞ്ഞു കുടിച്ച് അട്ടഹസിക്കുന്ന വീരനെപ്പോലെയും ഉണർന്നു.
66 ദൈവം തന്റെ ശത്രുക്കളെ പിന്നിലേക്ക് ഓടിച്ചുകളഞ്ഞു;
അവർക്ക് നിത്യനിന്ദ വരുത്തുകയും ചെയ്തു.
67 എന്നാൽ കർത്താവ് യോസേഫിന്റെ കൂടാരത്തെ ത്യജിച്ച്;
എഫ്രയീംഗോത്രത്തെ തിരഞ്ഞെടുത്തതുമില്ല.
68 ദൈവം യെഹൂദാഗോത്രത്തെയും
താൻ പ്രിയപ്പെട്ട സീയോൻ പർവ്വതത്തെയും തിരഞ്ഞെടുത്തു.
69 താൻ സദാകാലത്തേക്കും സ്ഥാപിച്ചിരിക്കുന്ന ഭൂമിയെപ്പോലെയും
സ്വർഗ്ഗോന്നതികളെപ്പോലെയും ദൈവം തന്റെ വിശുദ്ധമന്ദിരത്തെ പണിതു.
70 കർത്താവ് തന്റെ ദാസനായ ദാവീദിനെ തെരഞ്ഞെടുത്തു;
ആട്ടിൻതൊഴുത്തുകളുടെ ഇടയിൽനിന്ന് അവനെ വരുത്തി.
71 തന്റെ ജനമായ യാക്കോബിനെയും തന്റെ അവകാശമായ യിസ്രായേലിനെയും
മേയിക്കേണ്ടതിന് യഹോവ അവനെ തള്ളയാടുകളെ നോക്കുന്ന വേലയിൽനിന്നു കൊണ്ടുവന്നു.
72 അങ്ങനെ അവൻ പരമാർത്ഥ ഹൃദയത്തോടെ അവരെ മേയിച്ചു;
കൈകളുടെ സാമർത്ഥ്യത്തോടെ അവരെ നടത്തി.

*78. 51 ഹാമിന്റെ ഹാം-ഈജിപ്തിനെ പൊതുവേ വിളിക്കുന്ന പേരാണ് ഹാം. സങ്കീ 105:23, 27; 106:22 നോക്കുക. നോഹയുടെ പുത്രന്മാരിലൊരുവനായ ഹാമിനെ ഈജിപ്ത്കാരുടെ പൂര്‍വ്വപിതാവായി വിളിക്കപ്പെടുന്നു. ഉല്‍പ്പത്തി 10:6 നോക്കുക

78. 60 ശീലോവിലെ എഫ്രയീം ഗോത്രത്തിന്റെ അധീനതയിലുള്ള പ്രദേശത്തെ ഒരു പട്ടണമായിരുന്നു ശീലോവ്. യെരുശലേമിന് 32 കിലോമീറ്റര്‍ വടക്കായി ഇത് സ്ഥിതിചെയ്യുന്നു. ഇവിടെയാണ്‌ യിസ്രായേലിന്റെ പുരാതന ചരിത്രത്തിലെ നിയമപെട്ടകം സൂക്ഷിച്ചിരുന്നത്. യോശുവ 18:1, 1ശമുവേല്‍ 1:3 നോക്കുക.

78. 60 നിവാസവും കൂടാരവും