95
വരുവിൻ, നാം യഹോവയ്ക്കു പാടുക;
നമ്മുടെ രക്ഷയുടെ പാറയ്ക്ക് ആനന്ദത്തോടെ ആർപ്പിടുക.
നാം സ്തോത്രത്തോടെ തിരുസന്നിധിയിൽ ചെല്ലുക;
സങ്കീർത്തനങ്ങളോടെ ദൈവത്തിന്റെ മുമ്പാകെ ഘോഷിക്കുക.
യഹോവ മഹാദൈവമല്ലോ;
അവിടുന്ന് സകലദേവന്മാർക്കും മീതെ മഹാരാജാവു തന്നെ.
ഭൂമിയുടെ അധോഭാഗങ്ങൾ കർത്താവിന്റെ കയ്യിൽ ആകുന്നു;
പർവ്വതങ്ങളുടെ ശിഖരങ്ങളും അവിടുത്തേയ്ക്കുള്ളവ.
സമുദ്രം അവിടുത്തേതാണ്; ദൈവം അതിനെ ഉണ്ടാക്കി;
കരയെയും അവിടുത്തെ കൈകൾ മനഞ്ഞിരിക്കുന്നു.
വരുവിൻ, നാം വണങ്ങി നമസ്കരിക്കുക;
നമ്മെ നിർമ്മിച്ച യഹോവയുടെ മുമ്പിൽ മുട്ടുകുത്തുക.
അവിടുന്ന് നമ്മുടെ ദൈവമാകുന്നു;
നാമോ അവിടുന്ന് മേയിക്കുന്ന ജനവും അവിടുത്തെ കൈകളിലെ ആടുകളും തന്നെ.
ഇന്ന് നിങ്ങൾ ദൈവത്തിന്റെ ശബ്ദം കേൾക്കുന്നു എങ്കിൽ,
മെരീബ* മെരീബ-കലഹംയിലെപ്പോലെയും മരുഭൂമിയിൽ മസ്സാ മസ്സാ-പരീക്ഷ, പുറപ്പാടു 17:1-7, സംഖ്യ 20:1-13, ആവര്‍ത്തനം 6:16, 33:8 നോക്കുക നാളിലെപ്പോലെയും
നിങ്ങളുടെ ഹൃദയം കഠിനമാക്കരുത്.
അവിടെവച്ച് നിങ്ങളുടെ പിതാക്കന്മാർ എന്നെ പരീക്ഷിച്ചു;
എന്റെ പ്രവൃത്തി അവർ കണ്ടിട്ടും എന്നെ ശോധന ചെയ്തു.
10 നാല്പത് വർഷം ഞാൻ ആ തലമുറയെക്കുറിച്ച് ദു:ഖിച്ചു.
“അവർ തെറ്റിപ്പോകുന്ന ഹൃദയമുള്ള ഒരു ജനം എന്നും
എന്റെ കല്‍പ്പനകളെ അനുസരിച്ചിട്ടില്ലാത്തവര്‍ എന്റെ കല്‍പ്പനകളെ അനുസരിച്ചിട്ടില്ലാത്തവര്‍ എന്റെ വഴികൾ അറിഞ്ഞിട്ടില്ലാത്തവർ” എന്നും ഞാൻ പറഞ്ഞു.
11 “ആകയാൽ അവർ എന്റെ സ്വസ്ഥതയിൽ പ്രവേശിക്കുകയില്ല” എന്ന്
ഞാൻ എന്റെ ക്രോധത്തിൽ സത്യംചെയ്തു.

*95. 8 മെരീബ-കലഹം

95. 8 മസ്സാ-പരീക്ഷ, പുറപ്പാടു 17:1-7, സംഖ്യ 20:1-13, ആവര്‍ത്തനം 6:16, 33:8 നോക്കുക

95. 10 എന്റെ കല്‍പ്പനകളെ അനുസരിച്ചിട്ടില്ലാത്തവര്‍ എന്റെ വഴികൾ അറിഞ്ഞിട്ടില്ലാത്തവർ