100
ഒരു സ്തോത്ര സങ്കീർത്തനം.
സകലഭൂവാസികളുമേ, യഹോവയ്ക്ക് ആർപ്പിടുവിൻ.
സന്തോഷത്തോടെ യഹോവയെ സേവിക്കുവിൻ;
സംഗീതത്തോടെ അവിടുത്തെ സന്നിധിയിൽ വരുവിൻ.
യഹോവ തന്നെ ദൈവം എന്നറിയുവിൻ;
അവിടുന്ന് നമ്മെ ഉണ്ടാക്കി; നാം ദൈവത്തിനുള്ളവർ ആകുന്നു;
അവിടുത്തെ ജനവും അവിടുന്ന് മേയിക്കുന്ന ആടുകളും തന്നെ.
അവിടുത്തെ വാതിലുകളിൽ സ്തോത്രത്തോടും അവിടുത്തെ പ്രാകാരങ്ങളിൽ സ്തുതിയോടും കൂടിവരുവിൻ;
ദൈവത്തിന് സ്തോത്രം ചെയ്ത് അവിടുത്തെ നാമത്തെ വാഴ്ത്തുവിൻ.
യഹോവ നല്ലവനല്ലയോ,
അവിടുത്തെ ദയ എന്നേക്കുമുള്ളത്;
അവിടുത്തെ വിശ്വസ്തത തലമുറതലമുറയായി നിലനില്ക്കുന്നു.