124
ദാവീദിന്റെ ഒരു ആരോഹണഗീതം.
യിസ്രായേൽ ഇപ്പോൾ പറയേണ്ടത്
“യഹോവ നമ്മളുടെ പക്ഷത്തില്ലായിരുന്നുവെങ്കിൽ,
അതേ, യഹോവ നമ്മളുടെ പക്ഷത്തില്ലായിരുന്നുവെങ്കിൽ, മനുഷ്യർ നമ്മളോട് എതിർത്തപ്പോൾ
അവരുടെ കോപം നമ്മളുടെ നേരെ ജ്വലിച്ചപ്പോൾ,
അവർ നമ്മളെ ജീവനോടെ വിഴുങ്ങിക്കളയുമായിരുന്നു;
വെള്ളം നമ്മളെ ഒഴുക്കിക്കളയുമായിരുന്നു,
നദി നമ്മളുടെ പ്രാണനു മീതെ കവിയുമായിരുന്നു;
പ്രളയജലം
നമ്മളുടെ പ്രാണനു മീതെ കവിയുമായിരുന്നു.
നമ്മളെ അവരുടെ പല്ലുകൾക്ക് ഇരയായി കൊടുക്കായ്കയാൽ
യഹോവ വാഴ്ത്തപ്പെടുമാറാകട്ടെ”.
വേട്ടക്കാരുടെ കെണിയിൽനിന്ന് രക്ഷപെടുന്ന പക്ഷിയെപ്പോലെ
നമ്മളുടെ പ്രാണൻ വഴുതിപ്പോന്നിരിക്കുന്നു;
കെണി പൊട്ടി നാം വഴുതിപ്പോന്നിരിക്കുന്നു.
നമ്മളുടെ സഹായം ആകാശവും ഭൂമിയും
ഉണ്ടാക്കിയ യഹോവയുടെ നാമത്തിൽ ഇരിക്കുന്നു.