11
കള്ളത്തുലാസ്സു യഹോവെക്കു വെറുപ്പു;
ഒത്ത പടിയോ അവന്നു പ്രസാദം.
അഹങ്കാരം വരുമ്പോൾ ലജ്ജയും വരുന്നു;
താഴ്മയുള്ളവരുടെ പക്കലോ ജ്ഞാനമുണ്ടു.
നേരുള്ളവരുടെ നിഷ്കളങ്കത്വം അവരെ വഴിനടത്തും;
ദ്രോഹികളുടെ വികടമോ അവരെ നശിപ്പിക്കും.
ക്രോധദിവസത്തിൽ സമ്പത്തു ഉപകരിക്കുന്നില്ല;
നീതിയോ മരണത്തിൽനിന്നു വിടുവിക്കുന്നു.
നിഷ്കളങ്കന്റെ നീതി അവന്റെ വഴിയെ ചൊവ്വാക്കും;
ദുഷ്ടനോ തന്റെ ദുഷ്ടതകൊണ്ടു വീണു പോകും.
നേരുള്ളവരുടെ നീതി അവരെ വിടുവിക്കും;
ദ്രോഹികളോ തങ്ങളുടെ ദ്രോഹത്താൽ പിടിപെടും.
ദുഷ്ടൻ മരിക്കുമ്പോൾ അവന്റെ പ്രതീക്ഷ നശിക്കുന്നു;
നീതികെട്ടവരുടെ ആശെക്കു ഭംഗം വരുന്നു.
നീതിമാൻ കഷ്ടത്തിൽനിന്നു രക്ഷപ്പെടുന്നു;
ദുഷ്ടൻ അവന്നു പകരം അകപ്പെടുന്നു.
വഷളൻ വായ്കൊണ്ടു കൂട്ടുകാരനെ നശിപ്പിക്കുന്നു;
നീതിമാന്മാരോ പരിജ്ഞാനത്താൽ വിടുവിക്കപ്പെടുന്നു.
10 നീതിമാന്മാർ ശുഭമായിരിക്കുമ്പോൾ പട്ടണം സന്തോഷിക്കുന്നു;
ദുഷ്ടന്മാർ നശിക്കുമ്പോൾ ആർപ്പുവിളി ഉണ്ടാകുന്നു.
11 നേരുള്ളവരുടെ അനുഗ്രഹംകൊണ്ടു പട്ടണം അഭ്യുദയം പ്രാപിക്കുന്നു;
ദുഷ്ടന്മാരുടെ വായ്കൊണ്ടോ അതു ഇടിഞ്ഞുപോകുന്നു.
12 കൂട്ടുകാരനെ നിന്ദിക്കുന്നവൻ ബുദ്ധിഹീനൻ;
വിവേകമുള്ളവനോ മിണ്ടാതിരിക്കുന്നു.
13 ഏഷണിക്കാരനായി നടക്കുന്നവൻ രഹസ്യം വെളിപ്പെടുത്തുന്നു;
വിശ്വസ്തമാനസനോ കാര്യം മറെച്ചുവെക്കുന്നു.
14 പരിപാലനം ഇല്ലാത്തേടത്തു ജനം അധോഗതി പ്രാപിക്കുന്നു;
മന്ത്രിമാരുടെ ബഹുത്വത്തിലോ രക്ഷയുണ്ടു.
15 അന്യന്നുവേണ്ടി ജാമ്യം നില്ക്കുന്നവൻ അത്യന്തം വ്യസനിക്കും!
ജാമ്യം നില്പാൻ പോകാത്തവനോ നിർഭയനായിരിക്കും.
16 ലാവണ്യമുള്ള സ്ത്രീ മാനം രക്ഷിക്കുന്നു;
വിക്രമന്മാർ സമ്പത്തു സൂക്ഷിക്കുന്നു.
17 ദയാലുവായവൻ സ്വന്തപ്രാണന്നു നന്മ ചെയ്യുന്നു;
ക്രൂരനോ സ്വന്തജഡത്തെ ഉപദ്രവിക്കുന്നു.
18 ദുഷ്ടൻ വൃഥാലാഭം ഉണ്ടാക്കുന്നു;
നീതി വിതെക്കുന്നവനോ വാസ്തവമായ പ്രതിഫലം കിട്ടും.
19 നീതിയിൽ സ്ഥിരപ്പെട്ടിരിക്കുന്നവൻ ജീവനെ പ്രാപിക്കുന്നു;
ദോഷത്തെ പിന്തുടരുന്നവനോ തന്റെ മരണത്തിന്നായി പ്രവർത്തിക്കുന്നു.
20 വക്രബുദ്ധികൾ യഹോവെക്കു വെറുപ്പു;
നിഷ്കളങ്കമാർഗ്ഗികളോ അവന്നു പ്രസാദം.
21 ദുഷ്ടന്നു ശിക്ഷ വരാതിരിക്കയില്ല എന്നതിന്നു ഞാൻ കയ്യടിക്കാം;
നീതിമാന്മാരുടെ സന്തതിയോ രക്ഷിക്കപ്പെടും.
22 വിവേകമില്ലാത്ത ഒരു സുന്ദരി
പന്നിയുടെ മൂക്കിൽ പൊൻമൂക്കുത്തിപോലെ.
23 നീതിമാന്മാരുടെ ആഗ്രഹം നന്മ തന്നേ;
ദുഷ്ടന്മാരുടെ പ്രതീക്ഷയോ ക്രോധമത്രേ.
24 ഒരുത്തൻ വാരിവിതറീട്ടും വർദ്ധിച്ചുവരുന്നു;
മറ്റൊരുത്തൻ ന്യായവിരുദ്ധമായി ലോഭിച്ചിട്ടും ഞെരുക്കമേയുള്ളു.
25 ഔദാര്യമാനസൻ പുഷ്ടി പ്രാപിക്കും;
തണുപ്പിക്കുന്നവന്നു തണുപ്പു കിട്ടും.
26 ധാന്യം പൂട്ടിയിട്ടുകൊണ്ടിരിക്കുന്നവനെ ജനങ്ങൾ ശപിക്കും;
അതു വില്ക്കുന്നവന്റെ തലമേലോ അനുഗ്രഹംവരും.
27 നന്മെക്കായി ഉത്സാഹിക്കുന്നവൻ രഞ്ജന സമ്പാദിക്കുന്നു;
തിന്മയെ തിരയുന്നവന്നോ അതു തന്നേ കിട്ടും.
28 തന്റെ സമ്പത്തിൽ ആശ്രയിക്കുന്നവൻ വീഴും;
നീതിമാന്മാരോ പച്ചയിലപോലെ തഴെക്കും.
29 സ്വഭവനത്തെ വലെക്കുന്നവന്റെ അനുഭവം വായുവത്രെ;
ഭോഷൻ ജ്ഞാനഹൃദയന്നു ദാസനായ്തീരും.
30 നീതിമാന്നു ജീവവൃക്ഷം പ്രതിഫലം;
ജ്ഞാനിയായവൻ ഹൃദയങ്ങളെ നേടുന്നു.
31  1. പത്രൊസ് 4:18നീതിമാന്നു ഭൂമിയിൽ പ്രതിഫലം കിട്ടുന്നു എങ്കിൽ
ദുഷ്ടന്നും പാപിക്കും എത്ര അധികം?

11:31 1. പത്രൊസ് 4:18