6
ലേവി
ലേവിയുടെ പുത്രന്മാർ:
ഗെർശോൻ, കെഹാത്ത്, മെരാരി.
കെഹാത്തിന്റെ പുത്രന്മാർ:
അമ്രാം, യിസ്ഹാർ, ഹെബ്രോൻ, ഉസ്സീയേൽ.
അമ്രാമിന്റെ മക്കൾ:
അഹരോൻ, മോശ, മിര്യാം.
അഹരോന്റെ പുത്രന്മാർ:
നാദാബ്, അബീഹൂ, എലെയാസാർ, ഈഥാമാർ.
എലെയാസാർ ഫീനെഹാസിന്റെ പിതാവായിരുന്നു.
ഫീനെഹാസ് അബീശൂവയുടെ പിതാവും.
അബീശൂവ ബുക്കിയുടെ പിതാവും
ബുക്കി ഉസ്സിയുടെ പിതാവും
ഉസ്സി സെരഹ്യാവിന്റെ പിതാവും
സെരഹ്യാവ് മെരായോത്തിന്റെ പിതാവും
മെരായോത്ത് അമര്യാവിന്റെ പിതാവും
അമര്യാവ് അഹീതൂബിന്റെ പിതാവും
അഹീതൂബ് സാദോക്കിന്റെ പിതാവും
സാദോക്ക് അഹീമാസിന്റെ പിതാവും
അഹീമാസ് അസര്യാവിന്റെ പിതാവും
അസര്യാവ് യോഹാനാന്റെ പിതാവും
10 യോഹാനാൻ അസര്യാവിന്റെ പിതാവും ആയിരുന്നു.
ശലോമോൻ പണികഴിപ്പിച്ച ജെറുശലേം ദൈവാലയത്തിൽ പുരോഹിതനായി സേവനം അനുഷ്ഠിച്ചത് ഈ അസര്യാവാണ്.
11 അസര്യാവ് അമര്യാവിന്റെ പിതാവും
അമര്യാവ് അഹീതൂബിന്റെ പിതാവും
12 അഹീതൂബ് സാദോക്കിന്റെ പിതാവും
സാദോക്ക് ശല്ലൂമിന്റെ പിതാവും
13 ശല്ലൂം ഹിൽക്കിയാവിന്റെ പിതാവും
ഹിൽക്കിയാവ് അസര്യാവിന്റെ പിതാവും
14 അസര്യാവ് സെരായാവിന്റെ പിതാവും
സെരായാവ് യെഹോസാദാക്കിന്റെ* യെസാദാക്ക്, യെഹോസാദാക്ക് എന്നതിന്റെ മറ്റൊരുരൂപം. പിതാവും ആയിരുന്നു.
15 യഹോവ നെബൂഖദ്നേസ്സർമൂലം യെഹൂദ്യയെയും ജെറുശലേമിനെയും പ്രവാസത്തിലേക്കു നയിച്ചപ്പോൾ യെഹോസാദാക്കും പ്രവാസിയായി അയയ്ക്കപ്പെട്ടു.
 
16 ലേവിയുടെ പുത്രന്മാർ:
ഗെർശോം, ഗെർശോൻ, ഗെർശോം എന്നതിന്റെ മറ്റൊരുരൂപം. കെഹാത്ത്, മെരാരി.
17 ഗെർശോമിന്റെ പുത്രന്മാരുടെ പേരുകൾ ഇവയാണ്:
ലിബ്നി, ശിമെയി.
18 കെഹാത്തിന്റെ പുത്രന്മാർ:
അമ്രാം, യിസ്ഹാർ, ഹെബ്രോൻ, ഉസ്സീയേൽ.
19 മെരാരിയുടെ പുത്രന്മാർ:
മഹ്ലി, മൂശി.
 
അവരുടെ പൂർവികർ രേഖപ്പെടുത്തിയിരിക്കുന്നത് അനുസരിച്ചുള്ള ലേവ്യകുലങ്ങൾ ഇവയാണ്:
20 ഗെർശോമിന്റെ പിൻഗാമികൾ:
ഗെർശോമിന്റെ മകൻ ലിബ്നി, ലിബ്നിയുടെ മകൻ യഹത്ത്,
യഹത്തിന്റെ മകൻ സിമ്മാ, 21 സിമ്മായുടെ മകൻ യോവാഹ്,
യോവാഹിന്റെ മകൻ ഇദ്ദോ, ഇദ്ദോയുടെ മകൻ സേരഹ്,
സേരഹിന്റെ മകൻ യെഥേരായി.
22 കെഹാത്തിന്റെ പിൻഗാമികൾ:
കെഹാത്തിന്റെ മകൻ അമ്മീനാദാബ്, അമ്മീനാദാബിന്റെ മകൻ കോരഹ്,
കോരഹിന്റെ മകൻ അസ്സീർ, 23 അസ്സീറിന്റെ മകൻ എൽക്കാനാ,
എൽക്കാനായുടെ മകൻ എബ്യാസാഫ്, എബ്യാസാഫിന്റെ മകൻ അസ്സീർ.
24 അസ്സീറിന്റെ മകൻ തഹത്ത്, തഹത്തിന്റെ മകൻ ഊരിയേൽ,
ഊരിയേലിന്റെ മകൻ ഉസ്സീയാവ്, ഉസ്സീയാവിന്റെ മകൻ ശാവൂൽ.
25 എൽക്കാനായുടെ പിൻഗാമികൾ:
അമാസായി, അഹീമോത്ത്.
26 അഹീമോത്തിന്റെ പുത്രൻ എൽക്കാനാ, എൽക്കാനായുടെ പുത്രൻ സോഫായി,
സോഫായിയുടെ പുത്രൻ നഹത്ത്, 27 നഹത്തിന്റെ പുത്രൻ എലീയാബ്,
എലീയാബിന്റെ പുത്രൻ യെരോഹാം, യെരോഹാമിന്റെ പുത്രൻ എൽക്കാനാ,
എൽക്കാനായുടെ മകൻ ശമുവേൽ. 1 ശമു. 1:19,20,1 ദിന. 6:33,34 കാണുക; മൂ.ഭാ. മകൻ ശമുവേൽ എന്നതു കാണുന്നില്ല.
28 ശമുവേലിന്റെ പുത്രന്മാർ:
ആദ്യജാതൻ യോവേൽ,§ 1 ശമു. 8:2;1 ദിന. 6:33 കാണുക. ചി.കൈ.പ്ര. യോവേൽ എന്ന വാക്കു കാണുന്നില്ല.
രണ്ടാമൻ അബീയാവ്.
29 മെരാരിയുടെ പിൻഗാമികൾ:
മെരാരിയുടെ മകൻ മഹ്ലി, മഹ്ലിയുടെ മകൻ ലിബ്നി,
ലിബ്നിയുടെ മകൻ ശിമെയി, ശിമെയിയുടെ മകൻ ഉസ്സ,
30 ഉസ്സയുടെ മകൻ ശിമെയാ, ശിമെയയുടെ മകൻ ഹഗ്ഗീയാവ്,
ഹഗ്ഗീയാവിന്റെ മകൻ അസായാവ്.
ദൈവാലയസംഗീതജ്ഞർ
31 ഉടമ്പടിയുടെ പേടകം ജെറുശലേമിൽ കൊണ്ടുവന്നു പ്രതിഷ്ഠിച്ചതിനുശേഷം യഹോവയുടെ ആലയത്തിൽ ഗാനശുശ്രൂഷ ചെയ്യുന്നതിനായി ദാവീദ് നിയോഗിച്ചവർ ഇവരാണ്. 32 ശലോമോൻ ജെറുശലേമിൽ യഹോവയുടെ ആലയം പണിയിക്കുന്നതുവരെ ഇവർ സമാഗമത്തിനുള്ള കൂടാരത്തിന്റെ മുമ്പിൽ ഗാനങ്ങൾ ആലപിച്ച് ശുശ്രൂഷ ചെയ്തിരുന്നു. അവർക്കായി നിർണയിച്ചിരുന്ന അനുശാസനങ്ങൾ അനുസരിച്ച് അവർ തങ്ങളുടെ ചുമതല അനുഷ്ഠിച്ചുവന്നു.
 
33 തങ്ങളുടെ പുത്രന്മാരോടുചേർന്ന് ആ ശുശ്രൂഷ ചെയ്തിരുന്നവർ ഇവരാണ്:
 
കെഹാത്യരിൽനിന്ന്
ഗായകനായ ഹേമാൻ,
ഇദ്ദേഹം ശമുവേലിന്റെ മകനായ യോവേലിന്റെ മകനായിരുന്നു.
34 ശമുവേൽ എൽക്കാനായുടെ മകൻ, എൽക്കാനാ യെരോഹാമിന്റെ മകൻ,
യെരോഹാം എലീയേലിന്റെ മകൻ, എലീയേൽ തോഹയുടെ മകൻ.
35 തോഹ സൂഫിന്റെ മകൻ, സൂഫ് എൽക്കാനായുടെ മകൻ,
എൽക്കാന മഹത്തിന്റെ മകൻ, മഹത്ത് അമാസായിയുടെ മകൻ.
36 അമാസായി എൽക്കാനായുടെ മകൻ, എൽക്കാന യോവേലിന്റെ മകൻ,
യോവേൽ അസര്യാവിന്റെ മകൻ, അസര്യാവ് സെഫന്യാവിന്റെ മകൻ,
37 സെഫന്യാവ് തഹത്തിന്റെ മകൻ, തഹത്ത് അസ്സീറിന്റെ മകൻ,
അസ്സീർ എബ്യാസാഫിന്റെ മകൻ, എബ്യാസാഫ് കോരഹിന്റെ മകൻ,
38 കോരഹ് യിസ്ഹാരിന്റെ മകൻ, യിസ്ഹാർ കെഹാത്തിന്റെ മകൻ,
കെഹാത്ത് ലേവിയുടെ മകൻ, ലേവി ഇസ്രായേലിന്റെ മകൻ.
39 ഹേമാന്റെ സഹായിയായി അദ്ദേഹത്തിന്റെ വലതുഭാഗത്തു നിന്ന് ശുശ്രൂഷ ചെയ്തിരുന്ന ആസാഫിന്റെ വംശാവലി:
ആസാഫ് ബേരെഖ്യാവിന്റെ മകൻ, ബേരെഖ്യാവ് ശിമെയായുടെ മകൻ,
40 ശിമെയാ മീഖായേലിന്റെ മകൻ, മീഖായേൽ ബയശേയാവിന്റെ* ചി.കൈ.പ്ര. മയശേയാവ് മകൻ,
ബയശേയാവ് മൽക്കിയുടെ മകൻ, 41 മൽക്കി എത്നിയുടെ മകൻ,
എത്നി സേരഹിന്റെ മകൻ, സേരഹ് അദായാവിന്റെ മകൻ,
42 അദായാവ് ഏഥാന്റെ മകൻ, ഏഥാൻ സിമ്മായുടെ മകൻ,
സിമ്മാ ശിമെയിയുടെ മകൻ, 43 ശിമെയി യഹത്തിന്റെ മകൻ,
യഹത്ത് ഗെർശോന്റെ മകൻ, ഗെർശോൻ ലേവിയുടെ മകൻ.
44 അവരുടെ സഹശുശ്രൂഷകരായി ഹേമാന്റെ ഇടതുഭാഗത്തുനിന്നു ശുശ്രൂഷ ചെയ്തിരുന്ന മെരാരിയുടെ മക്കൾ:
ഏഥാൻ കീശിയുടെ മകൻ, കീശി അബ്ദിയുടെ മകൻ,
അബ്ദി മല്ലൂക്കിന്റെ മകൻ, 45 മല്ലൂക്ക് ഹശബ്യാവിന്റെ മകൻ,
ഹശബ്യാവ് അമസ്യാവിന്റെ മകൻ, അമസ്യാവ് ഹിൽക്കിയാവിന്റെ മകൻ,
46 ഹിൽക്കിയാവ് അംസിയുടെ മകൻ, അംസി ബാനിയുടെ മകൻ,
ബാനി ശെമെരിന്റെ മകൻ, 47 ശാമെർ മഹ്ലിയുടെ മകൻ,
മഹ്ലി മൂശിയുടെ മകൻ, മൂശി മെരാരിയുടെ മകൻ,
മെരാരി ലേവിയുടെ മകൻ.
 
48 അവരുടെ സഹഗോത്രക്കാരായ ലേവ്യർ ദൈവത്തിന്റെ ആലയമായ സമാഗമകൂടാരത്തിലെ മറ്റെല്ലാ ശുശ്രൂഷകൾക്കുമായി നിയോഗിക്കപ്പെട്ടിരുന്നു. 49 എന്നാൽ അതിവിശുദ്ധസ്ഥലത്തുള്ള ആരാധനയുടെ ഭാഗമായി ഹോമയാഗത്തിനുള്ള യാഗപീഠത്തിന്മേൽ ബലികൾ അർപ്പിക്കുന്നതും ധൂപപീഠത്തിന്മേൽ അർപ്പിക്കുന്നതും ദൈവദാസനായ മോശ കൽപ്പിച്ചതെല്ലാം അനുസരിച്ച് ഇസ്രായേലിനുവേണ്ടി പ്രായശ്ചിത്തം അനുഷ്ഠിക്കുന്നതും അഹരോനും അദ്ദേഹത്തിന്റെ പിൻഗാമികളുംമാത്രമായിരുന്നു.
 
50 അഹരോന്റെ പിൻഗാമികൾ ഇവരായിരുന്നു:
അഹരോന്റെ മകൻ എലെയാസാർ, എലെയാസാരിന്റെ മകൻ ഫീനെഹാസ്,
ഫീനെഹാസിന്റെ മകൻ അബീശൂവ, 51 അബീശൂവയുടെ മകൻ ബുക്കി,
ബുക്കിയുടെ മകൻ ഉസ്സി, ഉസ്സിയുടെ മകൻ സെരഹ്യാവ്,
52 സെരഹ്യാവിന്റെ മകൻ മെരായോത്ത്, മെരായോത്തിന്റെ മകൻ അമര്യാവ്,
അമര്യാവിന്റെ മകൻ അഹീതൂബ്, 53 അഹീതൂബിന്റെ മകൻ സാദോക്ക്,
സാദോക്കിന്റെ മകൻ അഹീമാസ്.
 
54 ലേവ്യരുടെ മേഖലകളായി വീതിച്ചുകിട്ടിയ അവരുടെ അധിനിവേശങ്ങളുടെ സ്ഥാനനിർണയം ഈ വിധമാണ്. അഹരോന്റെ പിൻഗാമികളിൽ കെഹാത്യകുലത്തിന് ആദ്യം നറുക്കുവീണു. അതിനാൽ അവർക്കായി ഇവ നിശ്ചയിക്കപ്പെട്ടു:
55 യെഹൂദ്യയിലെ ഹെബ്രോനും അതിനുചുറ്റുമുള്ള പുൽപ്പുറങ്ങളും അവർക്കു നൽകപ്പെട്ടു. 56 (എന്നാൽ നഗരത്തിനു ചുറ്റുമുള്ള വയലുകളും ഗ്രാമങ്ങളും യെഫുന്നയുടെ മകനായ കാലേബിനാണു കൊടുത്തത്). 57 അങ്ങനെ സങ്കേതനഗരമായ ഹെബ്രോൻ അഹരോന്റെ പിൻഗാമികൾക്കു നൽകി. ലിബ്നാ, യോശു. 21:13 കാണുക യത്ഥീർ, എസ്തെമോവ, 58 ഹീലേൻ, ദെബീർ, 59 ആശാൻ, യൂത്ത്, മൂ.ഭാ. യൂത്ത് എന്ന വാക്കു കാണുന്നില്ല. യോശു. 21:16 കാണുക. ബേത്-ശേമെശ് ഇവയും ഇവയ്ക്കു ചുറ്റുമുള്ള പുൽപ്പുറങ്ങളും അവർക്കുള്ളതായിരുന്നു.
60 ബെന്യാമീൻഗോത്രത്തിൽനിന്ന് ഗിബെയോനും§ മൂ.ഭാ. ഗിബെയോൻ എന്ന വാക്കു കാണുന്നില്ല. യോശു. 21:17 കാണുക. ഗേബായും അലേമെത്തും അനാഥോത്തും അവയുടെ പുൽപ്പുറങ്ങളും ഇവർക്കു നൽകപ്പെട്ടു.
ഇങ്ങനെ കെഹാത്യകുലങ്ങൾക്ക് നൽകപ്പെട്ട പട്ടണങ്ങൾ ആകെ പതിമ്മൂന്നെണ്ണം ആയിരുന്നു.
 
61 കെഹാത്തിന്റെ പിൻഗാമികളിൽ ബാക്കിയുള്ളവർക്ക് മനശ്ശെയുടെ അർധഗോത്രത്തിലെ കുലങ്ങളിൽനിന്ന് പത്തു നഗരങ്ങൾ ഭാഗിച്ചുകൊടുത്തു.
62 യിസ്സാഖാർ, ആശേർ, നഫ്താലി ഗോത്രങ്ങളിൽനിന്നും ബാശാനിലെ മനശ്ശെ ഗോത്രഭാഗത്തുനിന്നും ആയി പതിമ്മൂന്നു നഗരങ്ങൾ ഗെർശോമിന്റെ പിൻഗാമികൾക്കു കുലംകുലമായി ഭാഗിച്ചുകൊടുത്തു.
63 രൂബേൻ, ഗാദ്, സെബൂലൂൻ ഗോത്രങ്ങളിൽനിന്ന് പന്ത്രണ്ടുനഗരങ്ങൾ മെരാരിയുടെ പിൻഗാമികൾക്ക് കുലംകുലമായി വിഭാഗിച്ചുനൽകി.
 
64 അങ്ങനെ ഇസ്രായേൽ ലേവ്യർക്ക് ഈ നഗരങ്ങളും അവയുടെ പുൽപ്പുറങ്ങളും കൊടുത്തു.
 
65 യെഹൂദാ, ശിമെയോൻ, ബെന്യാമീൻഗോത്രത്തിൽനിന്നു മുകളിൽ പറഞ്ഞിരിക്കുന്ന* വാ. 54–60 കാണുക. നഗരങ്ങൾ അവർക്കു കൊടുത്തു.
 
66 ചില കെഹാത്യകുലങ്ങൾക്ക് അവകാശഭൂമിയായി പട്ടണങ്ങൾ കൊടുത്തത് എഫ്രയീം ഗോത്രത്തിൽനിന്നാണ്.
67 എഫ്രയീംമലനാട്ടിലെ സങ്കേതനഗരമായ ശേഖേമും ഗേസെരും യോശു. 21:21 കാണുക. 68 യോക്മെയാമും ബേത്-ഹോരോനും 69 അയ്യാലോനും ഗത്ത്-രിമ്മോനും അവയുടെ പുൽപ്പുറങ്ങളും അവർക്കു നൽകി.
70 ശേഷമുള്ള കെഹാത്യകുലങ്ങൾക്ക് ഇസ്രായേൽമക്കൾ മനശ്ശെയുടെ അർധഗോത്രത്തിൽനിന്ന് ആനേരും ബിലെയാമും അവയുടെ പുൽപ്പുറങ്ങളും കൊടുത്തു.
 
71 ഗെർശോമ്യർക്ക് താഴെപ്പറയുന്നവ ലഭിച്ചു:
മനശ്ശെയുടെ അർധഗോത്രത്തിലെ കുലങ്ങളിൽനിന്ന് ബാശാനിലെ ഗോലാനും അസ്തരോത്തും അവയുടെ പുൽപ്പുറങ്ങളും അവർക്കു ലഭിച്ചു.
72 യിസ്സാഖാർ ഗോത്രത്തിൽനിന്ന് കേദേശും ദാബെരത്തും 73 രാമോത്തും ആനേമും അവയുടെ പുൽപ്പുറങ്ങളും അവർക്കു ലഭിച്ചു.
74 ആശേർ ഗോത്രത്തിൽനിന്ന് മാശാലും അബ്ദോനും 75 ഹൂക്കോക്കും രെഹോബും അവയുടെ പുൽപ്പുറങ്ങളും അവർക്കു ലഭിച്ചു.
76 നഫ്താലിഗോത്രത്തിൽനിന്ന് ഗലീലയിലെ കേദേശും ഹമ്മോനും കിര്യാത്തയീം അവയുടെ പുൽപ്പുറങ്ങളും അവർക്കു ലഭിച്ചു.
 
77 മെരാരിപുത്രന്മാരായി ലേവ്യരിൽ ശേഷിച്ചവർക്ക് താഴെപ്പറയുന്നവ ലഭിച്ചു:
സെബൂലൂൻഗോത്രത്തിൽനിന്ന് യോക്നയീമും കരാത്തും യോശു. 21:34 കാണുക. മൂ.ഭാ. യോക്നയീമും കരാത്തും കാണുന്നില്ല. രിമ്മോനോവും താബോരും അവയുടെ പുൽപ്പുറങ്ങളും അവർക്കു ലഭിച്ചു.
78 യെരീഹോവിനു കിഴക്ക് യോർദാനക്കരെ രൂബേൻഗോത്രത്തിൽനിന്ന് മരുഭൂമിയിലെ ബേസെരും, യാഹാസയും 79 കെദേമോത്തും മേഫാത്തും അവയുടെ പുൽപ്പുറങ്ങളും അവർക്കു ലഭിച്ചു.
80 ഗാദ്ഗോത്രത്തിൽനിന്ന് ഗിലെയാദിലെ രാമോത്തും മഹനയീമും 81 ഹെശ്ബോനും യാസേരും അവയുടെ പുൽപ്പുറങ്ങളും അവർക്കു ലഭിച്ചു.

*6:14 യെസാദാക്ക്, യെഹോസാദാക്ക് എന്നതിന്റെ മറ്റൊരുരൂപം.

6:16 ഗെർശോൻ, ഗെർശോം എന്നതിന്റെ മറ്റൊരുരൂപം.

6:27 1 ശമു. 1:19,20,1 ദിന. 6:33,34 കാണുക; മൂ.ഭാ. മകൻ ശമുവേൽ എന്നതു കാണുന്നില്ല.

§6:28 1 ശമു. 8:2;1 ദിന. 6:33 കാണുക. ചി.കൈ.പ്ര. യോവേൽ എന്ന വാക്കു കാണുന്നില്ല.

*6:40 ചി.കൈ.പ്ര. മയശേയാവ്

6:57 യോശു. 21:13 കാണുക

6:59 മൂ.ഭാ. യൂത്ത് എന്ന വാക്കു കാണുന്നില്ല. യോശു. 21:16 കാണുക.

§6:60 മൂ.ഭാ. ഗിബെയോൻ എന്ന വാക്കു കാണുന്നില്ല. യോശു. 21:17 കാണുക.

*6:65 വാ. 54–60 കാണുക.

6:67 യോശു. 21:21 കാണുക.

6:77 യോശു. 21:34 കാണുക. മൂ.ഭാ. യോക്നയീമും കരാത്തും കാണുന്നില്ല.