129
ആരോഹണഗീതം.
യിസ്രായേൽ പറയേണ്ടതെന്തെന്നാൽ:
അവർ എന്റെ ബാല്യംമുതൽ പലപ്പോഴും എന്നെ ഉപദ്രവിച്ചു;
അവർ എന്റെ ബാല്യംമുതൽ പലപ്പോഴും എന്നെ ഉപദ്രവിച്ചു;
എങ്കിലും അവർ എന്നെ ജയിച്ചില്ല.
ഉഴവുകാർ എന്റെ മുതുകിന്മേൽ ഉഴുതു;
ഉഴവു ചാലുകളെ അവർ നീളത്തിൽ കീറി.
യഹോവ നീതിമാനാകുന്നു;
അവൻ ദുഷ്ടന്മാരുടെ കയറുകളെ അറുത്തുകളഞ്ഞിരിക്കുന്നു.
സീയോനെ പകെക്കുന്നവരൊക്കെയും
ലജ്ജിച്ചു പിന്തിരിഞ്ഞുപോകട്ടെ.
വളരുന്നതിന്നുമുമ്പെ ഉണങ്ങിപ്പോകുന്ന
പുരപ്പുറത്തെ പുല്ലുപോലെ അവർ ആകട്ടെ.
കൊയ്യുന്നവൻ അതുകൊണ്ടു തന്റെ കൈയാകട്ടെ
കറ്റ കെട്ടുന്നവൻ തന്റെ മാർവ്വിടം ആകട്ടെ നിറെക്കയില്ല.
യഹോവയുടെ അനുഗ്രഹം നിങ്ങൾക്കുണ്ടാകട്ടെ;
യഹോവയുടെ നാമത്തിൽ ഞങ്ങൾ നിങ്ങളെ അനുഗ്രഹിക്കുന്നു
എന്നിങ്ങനെ വഴിപോകുന്നവർ പറയുന്നതുമില്ല.