130
ആരോഹണഗീതം.
യഹോവേ, ആഴത്തിൽനിന്നു ഞാൻ നിന്നോടു നിലവിളിക്കുന്നു;
കർത്താവേ, എന്റെ പ്രാർത്ഥന കേൾക്കേണമേ;
നിന്റെ ചെവി എന്റെ യാചനകൾക്കു ശ്രദ്ധിച്ചിരിക്കേണമേ.
യഹോവേ, നീ അകൃത്യങ്ങളെ ഓർമ്മവെച്ചാൽ
കർത്താവേ, ആർ നിലനില്ക്കും?
എങ്കിലും നിന്നെ ഭയപ്പെടുവാൻ തക്കവണ്ണം
നിന്റെ പക്കൽ വിമോചനം ഉണ്ടു.
ഞാൻ യഹോവെക്കായി കാത്തിരിക്കുന്നു;
എന്റെ ഉള്ളം കാത്തിരിക്കുന്നു;
അവന്റെ വചനത്തിൽ ഞാൻ പ്രത്യാശവെച്ചിരിക്കുന്നു.
ഉഷസ്സിന്നായി കാത്തിരിക്കുന്നവരെക്കാൾ,
ഉഷസ്സിന്നായി കാത്തിരിക്കുന്നവരെക്കാൾ
എന്റെ ഉള്ളം യഹോവെക്കായി കാത്തിരിക്കുന്നു.
യിസ്രായേലേ, യഹോവയിൽ പ്രത്യാശവെച്ചുകൊൾക;
യഹോവെക്കു കൃപയും
അവന്റെപക്കൽ ധാരാളം വീണ്ടെടുപ്പും ഉണ്ടു.
+അവൻ യിസ്രായേലിനെ അവന്റെ
അകൃത്യങ്ങളിൽനിന്നൊക്കെയും വീണ്ടെടുക്കും.
+ 130:8 മത്തായി 1:21; തീത്തൊസ് 2:14