6
അതിന് ഇയ്യോബ് ഉത്തരം പറഞ്ഞത്: “അയ്യോ എന്റെ വ്യസനം ഒന്ന് തൂക്കിനോക്കിയെങ്കിൽ!
എന്റെ വിപത്ത് സ്വരൂപിച്ച് * തുലാസ് - ഭാരം തൂക്കുന്ന ഉപകരണംതുലാസിൽ വച്ചെങ്കിൽ!
അത് കടല്പുറത്തെ മണലിനേക്കാൾ ഭാരമേറിയതായിരിക്കും.
അതുകൊണ്ട് എന്റെ വാക്ക് തെറ്റിപ്പോകുന്നു.
സർവ്വശക്തനായ ദൈവത്തിന്റെ അസ്ത്രങ്ങൾ എന്നിൽ തറച്ചിരിക്കുന്നു;
അവയുടെ വിഷം എന്റെ ആത്മാവ് കുടിക്കുന്നു;
ദൈവത്തിന്റെ ഭയങ്കരത എനിക്കെതിരെ അണിനിരന്നിരിക്കുന്നു.
പുല്ലുള്ളപ്പോൾ കാട്ടുകഴുത കരയുമോ?
തീറ്റി തിന്നുമ്പോൾ കാള മുക്കുറയിടുമോ?
രുചിയില്ലാത്തത് ഉപ്പുകൂടാതെ തിന്നാമോ?
മുട്ടയുടെ വെള്ളയ്ക്ക് രുചിയുണ്ടോ?
തൊടുവാൻ എനിയ്ക്ക് വെറുപ്പ് തോന്നുന്നത്
എനിയ്ക്ക് അറപ്പുള്ള ഭക്ഷണമായിരിക്കുന്നു.
അയ്യോ, എന്റെ അപേക്ഷ സാധിച്ചെങ്കിൽ!
എന്റെ വാഞ്ഛ ദൈവം എനിയ്ക്ക് നല്കിയെങ്കിൽ!
എന്നെ തകർക്കുവാൻ ദൈവം പ്രസാദിച്ചെങ്കിൽ!
തൃക്കൈ നീട്ടി എന്നെ ഖണ്ഡിച്ചുകളഞ്ഞെങ്കിൽ! 10 അങ്ങനെ എനിയ്ക്ക് ആശ്വാസം ലഭിക്കുമായിരുന്നു;
കനിവറ്റ വേദനയിൽ ഞാൻ ഉല്ലസിക്കുമായിരുന്നു.
പരിശുദ്ധന്റെ വചനങ്ങളെ ഞാൻ നിഷേധിച്ചിട്ടില്ലല്ലോ;
11 ഞാൻ കാത്തിരിക്കേണ്ടതിന് എനിക്ക് എന്ത് ശക്തി?
ദീർഘക്ഷമ കാണിക്കേണ്ടതിന് എന്റെ അന്തം എന്ത്?
12 എന്റെ ബലം കല്ലിന്റെ ബലമോ?
എന്റെ മാംസം താമ്രമാകുന്നുവോ?
13 ഞാൻ കേവലം തുണയില്ലാത്തവനല്ലയോ?
രക്ഷ എന്നെ വിട്ടുപോയില്ലയോ?
14 ദുഃഖിതനോട് സ്നേഹിതൻ ദയ കാണിക്കേണ്ടതാകുന്നു;
അല്ലെങ്കിൽ അവൻ സർവ്വശക്തനായ ദൈവത്തിന്റെ ഭയം ത്യജിക്കും.
15 എന്റെ സഹോദരന്മാർ ഒരു തോടുപോലെ എന്നെ ചതിച്ചു;
വറ്റിപ്പോകുന്ന തോടുകളുടെ ശാഖപോലെ തന്നെ.
16 നീർക്കട്ടകൊണ്ട് അവ കലങ്ങിപ്പോകുന്നു;
ഹിമം അവയിൽ ഉരുകി കാണാതെപോകുന്നു.
17 ചൂടുപിടിക്കുന്നേരം അവ വറ്റിപ്പോകുന്നു;
ഉഷ്ണം ആകുമ്പോൾ അവ അവിടെനിന്ന് പൊയ്പോകുന്നു.
18 കച്ചവടസംഘങ്ങൾ വഴി വിട്ടുതിരിഞ്ഞു ചെല്ലുന്നു;
അവ മരുഭൂമിയിൽ ചെന്ന് നശിച്ചുപോകുന്നു.
19 തേമയുടെ കച്ചവടസംഘങ്ങൾ തിരിഞ്ഞുനോക്കുന്നു;
ശെബയുടെ യാത്രാഗണം അവക്കായി പ്രതീക്ഷിക്കുന്നു.
20 പ്രതീക്ഷിച്ചതുകൊണ്ട് അവർ ലജ്ജിക്കുന്നു;
അവിടംവരെ ചെന്ന് നാണിച്ചു പോകുന്നു.
21 നിങ്ങളും ഇപ്പോൾ അതുപോലെ ആയി
വിപത്ത് കണ്ടിട്ട് നിങ്ങൾ പേടിക്കുന്നു.
22 എനിയ്ക്ക് കൊണ്ടുവന്നു തരുവിൻ;
നിങ്ങളുടെ സമ്പത്തിൽനിന്ന് എനിക്കുവേണ്ടി കൈക്കൂലി കൊടുക്കുവിൻ;
23 വൈരിയുടെ കയ്യിൽനിന്ന് എന്നെ വിടുവിക്കുവിൻ;
നിഷ്ഠൂരന്മാരുടെ കയ്യിൽനിന്ന് എന്നെ
വീണ്ടെടുക്കുവിൻ എന്നിങ്ങനെ ഞാൻ പറഞ്ഞിട്ടുണ്ടോ?
24 എന്നെ ഉപദേശിക്കുവിൻ; ഞാൻ മിണ്ടാതെയിരിക്കാം;
ഏതിൽ തെറ്റിപ്പോയെന്ന് എനിയ്ക്ക് ബോധം വരുത്തുവിൻ.
25 നേരുള്ള വാക്കുകൾക്ക് എത്ര ബലം!
നിങ്ങളുടെ ശാസനയ്ക്കോ എന്ത് ഫലം?
26 വാക്കുകളെ ആക്ഷേപിക്കുവാൻ വിചാരിക്കുന്നുവോ?
ആശയറ്റവന്റെ വാക്കുകൾ കാറ്റിന് തുല്യമത്രേ.
27 അനാഥന് നിങ്ങൾ ചീട്ടിടുന്നു;
സ്നേഹിതനെക്കൊണ്ട് കച്ചവടം ചെയ്യുന്നു.
28 ഇപ്പോൾ ദയചെയ്ത് എന്നെ ഒന്ന് നോക്കുവിൻ;
ഞാൻ നിങ്ങളുടെ മുഖത്തു നോക്കി ഭോഷ്കുപറയുമോ?
29 ഒന്നുകൂടി നോക്കുവിൻ ഒന്നുകൂടി നോക്കുവിൻ 1. ഇവിടെ ഇയ്യോബ് തന്റെ മൂന്നു സ്നേഹിതന്മാരെ മടക്കി വിളിക്കുന്നു. ഒന്ന് കൂടി നോക്കുവിന്‍ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത് തീരുമാനത്തില്‍ അയവ് വരുത്തുക, ഒന്നുകൂടി ആലോചിക്കുക എന്നെല്ലാമാണ് ; നീതികേട് ഭവിക്കരുത്.
ഒന്നുകൂടെ നോക്കുവിൻ; എന്റെ കാര്യം നീതിയുള്ളത് തന്നേ.
30 എന്റെ നാവിൽ അനീതിയുണ്ടോ?
എന്റെ വായ് അനർത്ഥം തിരിച്ചറിയുകയില്ലയോ?

*6. 2 തുലാസ് - ഭാരം തൂക്കുന്ന ഉപകരണം

6. 29 ഒന്നുകൂടി നോക്കുവിൻ 1. ഇവിടെ ഇയ്യോബ് തന്റെ മൂന്നു സ്നേഹിതന്മാരെ മടക്കി വിളിക്കുന്നു. ഒന്ന് കൂടി നോക്കുവിന്‍ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത് തീരുമാനത്തില്‍ അയവ് വരുത്തുക, ഒന്നുകൂടി ആലോചിക്കുക എന്നെല്ലാമാണ്