97
യഹോവ വാഴുന്നു; ഭൂമി ഘോഷിച്ചാനന്ദിക്കട്ടെ;
ദ്വീപസമൂഹവും സന്തോഷിക്കട്ടെ.
മേഘവും അന്ധകാരവും ദൈവത്തിന്റെ ചുറ്റും ഇരിക്കുന്നു;
നീതിയും ന്യായവും കൊണ്ട് ദൈവം ഭരിക്കുന്നു* നീതിയും ന്യായവും കൊണ്ട് ദൈവം ഭരിക്കുന്നു നീതിയും ന്യായവും ദൈവത്തിന്റെ സിംഹാസനത്തിന്റെ അടിസ്ഥാനമാകുന്നു.
തീ അവിടുത്തെ മുമ്പായി പോകുന്നു;
ചുറ്റുമുള്ള അവിടുത്തെ വൈരികളെ ദഹിപ്പിക്കുന്നു.
ദൈവത്തിന്റെ മിന്നലുകൾ ഭൂതലത്തെ പ്രകാശിപ്പിക്കുന്നു;
ഭൂമി അത് കണ്ട് വിറയ്ക്കുന്നു.
യഹോവയുടെ സന്നിധിയിൽ, സർവ്വഭൂമിയുടെയും കർത്താവിന്റെ സന്നിധിയിൽ,
പർവ്വതങ്ങൾ മെഴുകുപോലെ ഉരുകുന്നു.
ആകാശം ദൈവത്തിന്റെ നീതി പ്രസിദ്ധമാക്കുന്നു;
സകലജനതകളും അവിടുത്തെ മഹത്വം കാണുന്നു.
വിഗ്രഹങ്ങളെ സേവിക്കുകയും ബിംബങ്ങളിൽ പ്രശംസിക്കുകയും ചെയ്യുന്നവരെല്ലാം ലജ്ജിച്ചുപോകും;
ദൈവങ്ങള്‍ എന്ന് വിളിക്കപ്പെടുന്നവരേ ദൈവങ്ങള്‍ എന്ന് വിളിക്കപ്പെടുന്നവരേ സകലദേവന്മാരുമേ, ദൈവത്തെ നമസ്കരിക്കുവിൻ, ദൈവത്തെ നമസ്കരിക്കുവിൻ.
സീയോൻ കേട്ടു സന്തോഷിക്കുന്നു;
യഹോവേ, അങ്ങയുടെ ന്യായവിധികൾ ഹേതുവായി യെഹൂദാപുത്രിമാർ ഘോഷിച്ചാനന്ദിക്കുന്നു.
യഹോവേ, അവിടുന്ന് സർവ്വഭൂമിക്കും മീതെ അത്യുന്നതൻ;
സകലദേവന്മാർക്കും മീതെ ഉയർന്നവൻ തന്നെ.
10 യഹോവ തിന്മ വെറുക്കുന്നവരെ സ്നേഹിക്കുന്നു യഹോവ തിന്മ വെറുക്കുന്നവരെ സ്നേഹിക്കുന്നു യഹോവയെ സ്നേഹിക്കുന്നവരേ, തിന്മ വെറുക്കുവിൻ;
കർത്താവ് തന്റെ ഭക്തന്മാരുടെ പ്രാണനെ കാക്കുന്നു;
ദുഷ്ടന്മാരുടെ കയ്യിൽനിന്ന് അവരെ വിടുവിക്കുന്നു.
11 നീതിമാന് വെളിച്ചം പ്രകാശിക്കുന്നു§ നീതിമാന് വെളിച്ചം പ്രകാശിക്കുന്നു നീതിമാന് വെളിച്ചം വിതക്കപ്പെടുന്നു പരമാർത്ഥഹൃദയമുള്ളവർക്ക് സന്തോഷവും ഉദിക്കും.
12 നീതിമാന്മാരേ, യഹോവയിൽ സന്തോഷിക്കുവിൻ;
കർത്താവിന്റെ വിശുദ്ധനാമത്തിന്* കർത്താവിന്റെ വിശുദ്ധനാമത്തിന് കർത്താവിന്റെ ഓര്‍മ്മയ്ക്ക്‌ സ്തോത്രം ചെയ്യുവിൻ.

*97. 2 നീതിയും ന്യായവും കൊണ്ട് ദൈവം ഭരിക്കുന്നു നീതിയും ന്യായവും ദൈവത്തിന്റെ സിംഹാസനത്തിന്റെ അടിസ്ഥാനമാകുന്നു

97. 7 ദൈവങ്ങള്‍ എന്ന് വിളിക്കപ്പെടുന്നവരേ സകലദേവന്മാരുമേ, ദൈവത്തെ നമസ്കരിക്കുവിൻ

97. 10 യഹോവ തിന്മ വെറുക്കുന്നവരെ സ്നേഹിക്കുന്നു യഹോവയെ സ്നേഹിക്കുന്നവരേ, തിന്മ വെറുക്കുവിൻ

§97. 11 നീതിമാന് വെളിച്ചം പ്രകാശിക്കുന്നു നീതിമാന് വെളിച്ചം വിതക്കപ്പെടുന്നു

*97. 12 കർത്താവിന്റെ വിശുദ്ധനാമത്തിന് കർത്താവിന്റെ ഓര്‍മ്മയ്ക്ക്‌