2
 1 അപ്പൊ. പ്രവൃത്തികൾ 4:25,26ജാതികൾ കലഹിക്കുന്നതും  
വംശങ്ങൾ വ്യർത്ഥമായതു നിരൂപിക്കുന്നതും എന്തു?   
 2 യഹോവെക്കും അവന്റെ അഭിഷിക്തന്നും വിരോധമായി  
ഭൂമിയിലെ രാജാക്കന്മാർ എഴുന്നേല്ക്കുകയും  
അധിപതികൾ തമ്മിൽ ആലോചിക്കയും ചെയ്യുന്നതു:   
 3 നാം അവരുടെ കെട്ടുകളെ പൊട്ടിച്ചു  
അവരുടെ കയറുകളെ എറിഞ്ഞുകളക.   
 4 സ്വർഗ്ഗത്തിൽ വസിക്കുന്നവൻ ചിരിക്കുന്നു;  
കർത്താവു അവരെ പരിഹസിക്കുന്നു.   
 5 അന്നു അവൻ കോപത്തോടെ അവരോടു അരുളിച്ചെയ്യും;  
ക്രോധത്തോടെ അവരെ ഭ്രമിപ്പിക്കും.   
 6 എന്റെ വിശുദ്ധപർവ്വതമായ സീയോനിൽ  
ഞാൻ എന്റെ രാജാവിനെ വാഴിച്ചിരിക്കുന്നു.   
 7 അപ്പൊ. പ്രവൃത്തികൾ 13:33; എബ്രായർ 1:5; 5:5ഞാൻ ഒരു നിർണ്ണയം പ്രസ്താവിക്കുന്നു:  
യഹോവ എന്നോടു അരുളിച്ചെയ്തതു:  
നീ എന്റെ പുത്രൻ; ഇന്നു ഞാൻ നിന്നെ ജനിപ്പിച്ചിരിക്കുന്നു.   
 8 എന്നോടു ചോദിച്ചുകൊൾക;  
ഞാൻ നിനക്കു ജാതികളെ അവകാശമായും  
ഭൂമിയുടെ അറ്റങ്ങളെ കൈവശമായും തരും;   
 9 വെളിപ്പാടു 2:26,27; 12:5; 19:15ഇരിമ്പുകോൽകൊണ്ടു നീ അവരെ തകർക്കും;  
കുശവന്റെ പാത്രംപോലെ അവരെ ഉടെക്കും.   
 10 ആകയാൽ രാജാക്കന്മാരേ, ബുദ്ധി പഠിപ്പിൻ;  
ഭൂമിയിലെ ന്യായാധിപന്മാരേ, ഉപദേശം കൈക്കൊൾവിൻ.   
 11 ഭയത്തോടെ യഹോവയെ സേവിപ്പിൻ;  
വിറയലോടെ ഘോഷിച്ചുല്ലസിപ്പിൻ.   
 12 അവൻ കോപിച്ചിട്ടു നിങ്ങൾ വഴിയിൽവെച്ചു  
നശിക്കാതിരിപ്പാൻ പുത്രനെ ചുംബിപ്പിൻ.  
അവന്റെ കോപം ക്ഷണത്തിൽ ജ്വലിക്കും;  
അവനെ ശരണം പ്രാപിക്കുന്നവരൊക്കെയും ഭാഗ്യവാന്മാർ.