24
ദാവീദിന്റെ ഒരു സങ്കീർത്തനം.
ഭൂമിയും അതിന്റെ പൂർണ്ണതയും
ഭൂതലവും അതിലെ നിവാസികളും യഹോവയ്ക്കുള്ളതാകുന്നു.
സമുദ്രങ്ങളുടെ മേൽ കർത്താവ് അതിനെ സ്ഥാപിച്ചു;
നദികളുടെമേൽ കർത്താവ് അതിനെ ഉറപ്പിച്ചു.
യഹോവയുടെ പർവ്വതത്തിൽ ആര് കയറും* യഹോവയുടെ പർവ്വതത്തിൽ ആര് കയറും ഈ മലയുടെ മുകളിലാണ് ആലയം പണിതിരിക്കുന്നത്. സീയോന്‍ പര്‍വതം കയറുന്നതിന്റെയും ആലയത്തില്‍ പ്രവേശിക്കുന്നതിന്റേയും ഉദ്ദേശം യഹോവയെ ആരാധിക്കുക എന്നതാണ്?
അവിടുത്തെ വിശുദ്ധസ്ഥലത്ത് ആര് കയറും ആര് കയറും ആര് നില്ക്കും?
വെടിപ്പുള്ള കയ്യും നിർമ്മലഹൃദയവും ഉള്ളവൻ.
വ്യാജത്തിന് മനസ്സുവയ്ക്കാതെയും കള്ളസത്യം ചെയ്യാതെയും ഇരിക്കുന്നവൻ:
അവൻ യഹോവയോട് അനുഗ്രഹവും
തന്റെ രക്ഷയുടെ ദൈവത്തോട് നീതിയും പ്രാപിക്കും.
ഇങ്ങനെയുള്ളവർ ആകുന്നു ദൈവത്തെ അന്വേഷിക്കുന്നവരുടെ തലമുറ;
യാക്കോബിന്റെ ദൈവമേ, തിരുമുഖം അന്വേഷിക്കുന്നവർ ഇവർ തന്നെ.
സേലാ.
വാതിലുകളേ, നിങ്ങളുടെ തലകൾ ഉയർത്തുവിൻ;
പുരാതനമായ കതകുകളേ, ഉയർന്നിരിക്കുവിൻ;
മഹത്വത്തിന്റെ രാജാവ് പ്രവേശിക്കട്ടെ.
മഹത്വത്തിന്റെ രാജാവ് ആര്?
ബലവാനും വീരനുമായ യഹോവ, യുദ്ധവീരനായ യഹോവ തന്നെ.
വാതിലുകളേ, നിങ്ങളുടെ തലകൾ ഉയർത്തുവിൻ;
പുരാതനമായ കതകുകളേ, ഉയർന്നിരിക്കുവിൻ;
മഹത്വത്തിന്റെ രാജാവ് പ്രവേശിക്കട്ടെ.
10 മഹത്വത്തിന്റെ രാജാവ് ആര്?
സൈന്യങ്ങളുടെ യഹോവ തന്നെ;
അവിടുന്നാണ് മഹത്വത്തിന്റെ രാജാവ്.
സേലാ.

*24. 3 യഹോവയുടെ പർവ്വതത്തിൽ ആര് കയറും ഈ മലയുടെ മുകളിലാണ് ആലയം പണിതിരിക്കുന്നത്. സീയോന്‍ പര്‍വതം കയറുന്നതിന്റെയും ആലയത്തില്‍ പ്രവേശിക്കുന്നതിന്റേയും ഉദ്ദേശം യഹോവയെ ആരാധിക്കുക എന്നതാണ്

24. 3 ആര് കയറും ആര് നില്ക്കും